ന്യൂഡെൽഹി:കൂടത്തായി കേസിലെ ഒന്നാം പ്രതി ജോളിക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. ജോളിയെ ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ടെങ്കിൽ ഉടൻ കസ്‌റ്റഡിയിൽ എടുക്കണമെന്നും നിർദേശമുണ്ട്. ജസ്‌റ്റിസുമാരായ മോഹന ശാന്തനാ ഗൗഡർ, വിനീത് ശരൺ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം സ്‌റ്റേ ചെയ്‌തത്. സംസ്‌ഥാന സർക്കാരിന്റെ ഹരജി ഫയലിൽ സ്വീകരിച്ച കോടതി നോട്ടീസ് അയച്ചു.
കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്‌റ്റിലായ ജോളിക്ക് അന്നമ്മയെ കൊലപ്പെടുത്തിയ കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതിന് എതിരെ സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
കൊലപാതക പരമ്പര കേസുകളിലെ പ്രധാന സാക്ഷികൾ ഒന്നാം പ്രതിയുടെ അടുത്ത ബന്ധുക്കളാണെന്നും ഇവരെ ജോളി സ്വാധീനിക്കുന്നത് തടയാൻ ജാമ്യം റദ്ദാക്കണമെന്നും സർക്കാർ കോടതിയിൽ വാദിച്ചു. സംസ്‌ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ ആർ ബസന്ത്, സ്‌പെഷ്യൽ പബ്ളിക്ക് പ്രോസിക്യൂട്ടർ എൻകെ ഉണ്ണികൃഷ്‌ണൻ എന്നിവർ ഹാജരായി.
Read also: സ്വർണ്ണക്കടത്ത്; എൻഐഎ കേസിൽ ജാമ്യം തേടി സ്വപ്‌ന ഉൾപ്പടെയുള്ള പ്രതികൾ