മുല്ലപ്പെരിയാർ; ദേശീയ ഡാം അതോറിറ്റിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രം

By News Desk, Malabar News
Ten spilway Shutters Opened In Mullapperiyar Dam
Ajwa Travels

ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്രസർക്കാർ. അണക്കെട്ടിന്റെ സുരക്ഷ ഉൾപ്പടെയുള്ള കാര്യങ്ങൾ അതോറിറ്റി പരിശോധിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്ര നിലപാടിനെ തമിഴ്‌നാട്‌ പിന്തുണച്ചു.

മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്രം ശക്‌തമായ നിലപാട് എടുക്കണമെന്ന് കേരളവും കോടതിയിൽ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കവേയാണ് കേന്ദ്ര ജലകമ്മീഷനും മേൽനോട്ട സമിതിക്കും വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി ഇക്കാര്യം സുപ്രീം കോടതിയിൽ ഉന്നയിച്ചത്. ഡാം സുരക്ഷാ നിയമത്തിന്റെ അടിസ്‌ഥാനത്തിൽ രാജ്യത്തെ അണക്കെട്ടുകളുടെ സുരക്ഷ ഉൾപ്പടെ വിലയിരുത്തുന്നതിന് ദേശീയ ഡാം സുരക്ഷാ അതോറിറ്റി വിജ്‌ഞാപനം ചെയ്‌തതായും അതിനാൽ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ അതോറിറ്റിക്ക് വിടണമെന്നും ഐശ്വര്യ ഭാട്ടി കോടതിയിൽ ആവശ്യപ്പെട്ടു.

അണക്കെട്ടിന്റെ സുരക്ഷ ഉൾപ്പടെയുള്ള കാര്യങ്ങൾ അതോറിറ്റി പരിശോധിക്കും. അണക്കെട്ടിന്റെ ബലപ്പെടുത്തൽ നിലവിൽ നടക്കുന്നില്ല. അപ്രോച്ച് റോഡിന്റെ അറ്റകുറ്റ പണികളും നിലവിൽ നടക്കുന്നില്ലെന്ന് ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു.

അതേസമയം, അതോറിറ്റി മുന്നോട്ടുവെക്കുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കേണ്ടത് അണക്കെട്ടിന്റെ ഉടമസ്‌ഥരായ സംസ്‌ഥാനമാണ്. അതിനെ തടസപ്പെടുത്തുന്നവർക്ക് എതിരെ കേസ് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കാൻ ഡാം സുരക്ഷാ നിയമത്തിൽ വ്യവസ്‌ഥയുണ്ടെന്ന് തമിഴ്‌നാട്‌ സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ശേഖർ നാഫ്‌ഡയും കോടതിയിൽ ചൂണ്ടിക്കാട്ടി.

Most Read: സിൽവർ ലൈൻ; വായ്‌പ തടയാൻ ബാങ്കുകൾക്ക് അധികാരമില്ലെന്ന് ധനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE