തിരുവനന്തപുരം : പെരിയ ഇരട്ട കൊലപാതകക്കേസ്, ലൈഫ് മിഷന്‍ എന്നിവയില്‍ സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന ആരോപണവുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിബിഐ അന്വേഷണത്തെ ആദ്യം സ്വാഗതം ചെയ്യുകയും ഇപ്പോള്‍ സിബിഐ അന്വേഷണത്തെ ഭയപ്പെടുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് കേരളജനതക്ക് അറിയാമെന്നും മുല്ലപ്പള്ളി ആരോപിച്ചു.
ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം മുന്നോട്ട് പോയാല്‍ ലൈഫ് മിഷന്റെ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുമെന്നും അന്വേഷണം ശരിയായ രീതിയില്‍ പൂര്‍ത്തിയായാല്‍ മുഖ്യമന്ത്രിക്ക് അകത്തു പോകേണ്ടി വരുമെന്നും മുല്ലപ്പള്ളി ആരോപിച്ചു. വിജിലന്‍സ് അന്വേഷണമെന്ന പേരില്‍ പോലീസിനെ കൊണ്ട് തെളിവുകള്‍ നശിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും കേസില്‍ നിലനില്‍ക്കുന്ന ആശങ്ക കൊണ്ടാണ് സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെരിയ കേസില്‍ സിബിഐ അന്വേഷണം അട്ടിമറിക്കാനായി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. എന്നും വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഎം. കേസന്വേഷണത്തിന്റെ ഭാഗമായി കേസ് ഡയറിയും മറ്റ് രേഖകളും വിട്ടു നൽകാന്‍ സിബിഐ ആവശ്യപ്പെട്ടിട്ടും ക്രൈംബ്രാഞ്ച് തയ്യാറായിട്ടില്ല. ഇതിന് പിന്നില്‍ ധാരാളം ഉയര്‍ന്ന ബന്ധങ്ങളുണ്ട്. ആറ് തവണയാണ് സിബിഐ ക്രൈംബ്രാഞ്ചിന് കത്ത് നല്‍കിയത്. എന്നിട്ടും ക്രൈംബ്രാഞ്ച് രേഖകള്‍ വിട്ട് നല്‍കാത്തത് അസാധാരണമായ സംഭവമാണെന്നും മുല്ലപ്പളി ആരോപിച്ചു.
Read also : ബാബരി മസ്‌ജിദ്; വിധി അതീവ നിരാശാജനകം, സമസ്‌ത