ലൈഫ് മിഷന്‍, പെരിയ കേസ്; സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ നീക്കമെന്ന് മുല്ലപ്പള്ളി

By Team Member, Malabar News
Malabarnews_mullappalli
മുല്ലപ്പള്ളി രാമചന്ദ്രൻ
Ajwa Travels

തിരുവനന്തപുരം : പെരിയ ഇരട്ട കൊലപാതകക്കേസ്, ലൈഫ് മിഷന്‍ എന്നിവയില്‍ സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന ആരോപണവുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിബിഐ അന്വേഷണത്തെ ആദ്യം സ്വാഗതം ചെയ്യുകയും ഇപ്പോള്‍ സിബിഐ അന്വേഷണത്തെ ഭയപ്പെടുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് കേരളജനതക്ക് അറിയാമെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം മുന്നോട്ട് പോയാല്‍ ലൈഫ് മിഷന്റെ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുമെന്നും അന്വേഷണം ശരിയായ രീതിയില്‍ പൂര്‍ത്തിയായാല്‍ മുഖ്യമന്ത്രിക്ക് അകത്തു പോകേണ്ടി വരുമെന്നും മുല്ലപ്പള്ളി ആരോപിച്ചു. വിജിലന്‍സ് അന്വേഷണമെന്ന പേരില്‍ പോലീസിനെ കൊണ്ട് തെളിവുകള്‍ നശിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും കേസില്‍ നിലനില്‍ക്കുന്ന ആശങ്ക കൊണ്ടാണ് സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെരിയ കേസില്‍ സിബിഐ അന്വേഷണം അട്ടിമറിക്കാനായി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. എന്നും വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഎം. കേസന്വേഷണത്തിന്റെ ഭാഗമായി കേസ് ഡയറിയും മറ്റ് രേഖകളും വിട്ടു നൽകാന്‍ സിബിഐ ആവശ്യപ്പെട്ടിട്ടും ക്രൈംബ്രാഞ്ച് തയ്യാറായിട്ടില്ല. ഇതിന് പിന്നില്‍ ധാരാളം ഉയര്‍ന്ന ബന്ധങ്ങളുണ്ട്. ആറ് തവണയാണ് സിബിഐ ക്രൈംബ്രാഞ്ചിന് കത്ത് നല്‍കിയത്. എന്നിട്ടും ക്രൈംബ്രാഞ്ച് രേഖകള്‍ വിട്ട് നല്‍കാത്തത് അസാധാരണമായ സംഭവമാണെന്നും മുല്ലപ്പളി ആരോപിച്ചു.

Read also : ബാബരി മസ്‌ജിദ്‌; വിധി അതീവ നിരാശാജനകം, സമസ്‌ത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE