തമിഴ്‌നാട്ടിൽ ദളിത് യുവാക്കൾ കൊല്ലപ്പെട്ട സംഭവം; 6 പേർ പിടിയിൽ

By Trainee Reporter, Malabar News
arrest
Representational image
Ajwa Travels

ചെന്നൈ: തമിഴ്‌നാട് റാണിപേട്ട് ജില്ലയിൽ ജാതി സംഘട്ടനത്തിൽ രണ്ട് ദളിത് യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ 6 പേർ പിടിയിൽ. പത്തിലേറെ പേർക്കായി പോലീസ് അന്വേഷണം ഊർജ്‌ജിതമാക്കി. പുലി എന്ന ആർ സുരേന്ദ്രൻ, ആർ അജിത്, ആർ മാധവൻ, വി നന്ദകുമാർ, എസ് കാർത്തിക്, പി സക്‌തിയ എന്നിവരാണ് അറസ്‌റ്റിലായത്.

അറക്കോണം ഗുരുവാരജൻ പേട്ടയിൽ ബുധനാഴ്‌ച രാത്രിയാണ് സംഘട്ടനം ഉണ്ടായത്.  സെമ്പേട് സൂര്യ (26), സോകന്നൂർ അർജുനൻ (25) എന്നിവരാണ് കുത്തേറ്റ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന മദൻ, വല്ലരസു, സൗന്ദരരാജൻ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ബസ്‌ സ്‌റ്റോപ്പിൽ വെച്ച് ദളിത്-വണ്ണിയർ സമുദായങ്ങളിൽ നിന്നുള്ളവർ തമ്മിലുണ്ടായ വാക്കുതർക്കമാണ് യുവാക്കളുടെ കൊലപാതകത്തിൽ കലാശിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് സംഭവം. ‌ സൂര്യയും അർജുനനും ദളിത് സംഘടനയായ വിടുതലൈ ശിറുതൈകൾ കക്ഷി സ്‌ഥാനാർഥി ഗൗതം സന്നക്കുവേണ്ടി സജീവമായി പ്രവർത്തിച്ചിരുന്നു. വണ്ണിയർ സമുദായത്തിന്റെ പിൻബലമുള്ള അണ്ണാ ഡിഎംകെ സ്‌ഥാനാർഥി എസ് രവിയായിരുന്നു ഇയാളുടെ എതിരാളി.

Read also: തെളിവുകൾ നശിപ്പിക്കാൻ ശ്രമം; ക്രൈം ബ്രാഞ്ച്‌ അന്വേഷണത്തിൽ ദുരൂഹതയെന്ന് ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE