ചെന്നൈ: ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയ കേസില്‍ നടിയും മോഡലുമായ മീര മിഥുനെ വീണ്ടും അറസ്‌റ്റ് ചെയ്‌ത് പോലീസ്. കേസിന്റെ വിചാരണ നടപടികളില്‍ തുടര്‍ച്ചയായി ഹാജരാവാത്തതിനെ തുടര്‍ന്നാണ് നടപടി.
ചെന്നൈ ഒന്നാം സെഷന്‍സ് കോടതി ജഡ്‌ജി എസ് അല്ലിയാണ് പ്രതിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഏപ്രില്‍ നാലാം തീയതിക്കുള്ളില്‍ അറസ്‌റ്റ് ചെയ്‌ത് ഹാജരാക്കാനായിരുന്നു കോടതി ഉത്തരവ്.
സമൂഹത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് പിന്നിൽ ഭൂരിഭാഗവും പിന്നോക്ക വിഭാഗങ്ങളായിരിക്കും എന്നും തമിഴ് സിനിമ മേഖലയിലെ ദളിത് സംവിധായകരെ ബഹിഷ്‌ക്കരിക്കണം എന്നുമായിരുന്നു നടിയുടെ പരാമര്‍ശം. ഇതിന് പിന്നാലെ വിടുതലൈ ശിറുതൈകള്‍ കക്ഷി നേതാവ് വണ്ണിയരസു ആണ് നടിക്കെതിരെ പരാതി നൽകിയത്. തുടർന്ന് എസ്‌സി- എസ്‌ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുത്ത ചെന്നൈ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് നടിയെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.
കേരളത്തില്‍ വെച്ചാണ് നടിയെ ഇപ്പോൾ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ഇവരെ അറസ്‌റ്റ് ചെയ്യാന്‍ പോലീസെത്തുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അസ്‌റ്റ് ചെയ്യാന്‍ വരുമ്പോള്‍ നടി അലറിക്കരയുകയും ആത്‌മഹത്യ ഭീഷണി മുഴക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.
Most Read: എംഎൽഎമാർക്ക് ഇനി ഒറ്റ പെൻഷൻ; പഞ്ചാബിൽ മാറ്റവുമായി എഎപി