ലഖ്‌നൗ: ഉത്തർപ്രദേശിൽ ചൊവ്വാഴ്‌ച ഏഴ് വയസുള്ള ദളിത് വിദ്യാർഥിയെ അധ്യാപകൻ മർദിക്കുകയും തല നിലത്തിട്ട് ഉരക്കുകയും ചെയ്‌തതായി പോലീസ്. കിയോറൗണ മേഖലയിലെ ഗംഗാപൂർ താലിയ ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്‌കൂളിൽ രണ്ടാം ക്‌ളാസിൽ പഠിക്കുന്ന ദളിത് കുട്ടി സ്‌കൂൾ ഗ്രൗണ്ടിൽ കളിക്കുകയായിരുന്നു. ഇതിനിടെ കുട്ടിയെ അധ്യാപകൻ മർദിക്കുകയും തല നിലത്തിട്ട് ഉരക്കുകയും ചെയ്‌തുവെന്ന് കിയോറൗണ പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ ജയ് പ്രകാശ് യാദവ് പറഞ്ഞു.
മർദ്ദനത്തിൽ വിദ്യാർഥിയുടെ വലത് കണ്ണിനോട് ചേർന്ന് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ വിദ്യാർഥിയുടെ ബന്ധു പരാതി നൽകിയിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും യാദവ് പറഞ്ഞു. സംഭവം വിദ്യാഭ്യാസ വകുപ്പ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അസിസ്‌റ്റന്റ് അടിസ്‌ഥാന വിദ്യാഭ്യാസ ഓഫീസർ (ഡിഗ് ബ്‌ളോക്ക്) ഫർഹ റയീസ് പറഞ്ഞു. അധ്യാപികക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും വിഷയത്തിൽ വിശദീകരണം തേടിയിട്ടുണ്ടെന്നും അവർ വ്യക്‌തമാക്കി. താൻ തന്നെ ഇക്കാര്യം അന്വേഷിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ ഉചിതമായ നടപടിയെടുക്കുമെന്ന് ഉറപ്പാക്കുമെന്നും റയീസ് അറിയിച്ചു.
Most Read: എപ്പോഴാണ് സ്‌ത്രീകൾക്ക് വോട്ടവകാശം ലഭിച്ചത്? ശ്രദ്ധേയ വനിതാ പ്രധാനമന്ത്രിമാർ ആരൊക്കെ?