വയനാട്: തലപ്പുഴ കമ്പമലയിൽ വീണ്ടും മാവോയിസ്‌റ്റുകൾ എത്തിയതായി നാട്ടുകാർ. രാവിലെ 6.15ന് മേഖലയിൽ എത്തിയ മാവോയിസ്‌റ്റ് സംഘം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ നാട്ടുകാരോട് ആഹ്വാനം ചെയ്‌തു.
20 മിനിറ്റോളം തൊഴിലാളികളുമായി സംസാരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്‌തു. നാല് പുരുഷൻമാരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. സിപി മൊയ്‌തീനും സംഘവുമാണ് എത്തിയതെന്ന് നാട്ടുകാർ പറയുന്നു. ഇവർ ആയുധധാരികളായിരുന്നു. തൊഴിലാളികൾ താമസിക്കുന്ന പാടിയോട് ചേർന്ന കവലയിലാണ് മാവോയിസ്‌റ്റുകൾ എത്തിയത്.
പ്രദേശത്ത് മാവോയിസ്‌റ്റ് സാന്നിധ്യമുള്ളതായി ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. മാസങ്ങൾക്ക് മുൻപ് പ്രദേശത്തെ വനം വികസന കോർപറേഷന്റെ ഓഫീസ് മാവോയിസ്‌റ്റുകൾ അടിച്ചു തകർത്തിരുന്നു. പിന്നീട് കമ്പമല ഭാഗത്ത് നിന്ന് രണ്ടുപേരെ പിടികൂടി. അതിന് ശേഷം പ്രദേശത്ത് ഏറെക്കാലം മാവോയിസ്‌റ്റുകളുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല.
Most Read| കൂടിക്കാഴ്‌ച 11 വർഷത്തിന് ശേഷം; നിമിഷപ്രിയയെ കാണാൻ അമ്മക്ക് അനുമതി