കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനകേസിലെ അതിജീവിതയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. പരാതിയെ കുറിച്ച് അന്വേഷിക്കാൻ ഉത്തരമേഖലാ ഐജിക്ക് നിർദ്ദേശം നൽകി. അതിജീവിതയുടെ സമരത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട് കൈമാറാത്തതും അന്വേഷിക്കണമെന്നും നിർദ്ദേശത്തിലുണ്ട്.
വിഷയത്തിൽ 15 ദിവസത്തിനകം റിപ്പോർട് നൽകാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്. മൊഴിയെടുത്ത ഡോക്‌ടർക്ക് എതിരായ പരാതിയിലെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടാണ് അതിജീവിതയുടെ പ്രതിഷേധ സമരം. താൻ പറഞ്ഞ പല കാര്യങ്ങളും മൊഴിയെടുത്ത ഗൈനക്കോളജിസ്‌റ്റ് ഡോ. കെവി പ്രീതി രേഖപ്പെടുത്തിയില്ലെന്നും പ്രതികളെ രക്ഷിക്കാൻ ഡോക്‌ടർ കൂട്ടുനിന്നുവെന്നുമായിരുന്നു അതിജീവിതയുടെ പരാതി.
അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് 2023 ജൂലൈയിൽ അതിജീവിത വിവരാവകാശ കമ്മീഷനെ സമീപിച്ചിരുന്നെങ്കിലും പോലീസ് റിപ്പോർട് നൽകാൻ തയ്യാറായിരുന്നില്ല.ഒപ്പം നിന്ന നഴ്‌സിങ് ഓഫീസർ പിബി അനിതക്കായി അതിജീവിത രണ്ടാഴ്‌ച മുമ്പാണ് കണ്ണുകെട്ടി സമരം നടത്തിയത്.
Most Read| വ്യാപക പരാതികൾ; കമ്മീഷണർ അങ്കിത് അശോകിനെ സ്‌ഥലം മാറ്റാൻ ഉത്തരവിട്ട് മുഖ്യമന്ത്രി