എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് എൻഐഎ ഏറ്റെടുത്തു; പ്രതി റിമാൻഡിൽ

യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് എൻഐഎ കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്ത സാഹചര്യത്തിൽ ഇതുവരെയുള്ള അന്വേഷണ റിപ്പോർട് കേരളാ പോലീസ് എൻഐഎ സംഘത്തിന് കൈമാറും.

By Trainee Reporter, Malabar News
NIA takes over Elathur train arson case
Ajwa Travels

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് എൻഐഎ ഏറ്റെടുത്തു. എൻഐഎ കൊച്ചി യൂണിറ്റ് കേസിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തു. എഫ്‌ഐആർ കൊച്ചിയിലെ എൻഐഎ കോടതിയിൽ സമർപ്പിച്ചു. യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്ത സാഹചര്യത്തിൽ ഇതുവരെയുള്ള അന്വേഷണ റിപ്പോർട് കേരളാ പോലീസ് എൻഐഎ സംഘത്തിന് കൈമാറും.

കേസിന്റെ തീവ്രവാദ സ്വഭാവവും ഗൂഢാലോചനയുമാകും എൻഐഎയുടെ അന്വേഷണ പരിധിയിൽ വരിക. അതിനിടെ, ഇന്ന് കോടതിയിൽ ഹാജരാക്കിയ പ്രതി ഷാരൂഖ് സെയ്‌ഫിയെ റിമാൻഡ് ചെയ്‌തു. ഇയാളുടെ കസ്‌റ്റഡി കാലാവധി നീട്ടികിട്ടണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നില്ല. കേസിൽ വലിയ ദുരൂഹത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പ്രതി ഒറ്റക്കാണോ കൃത്യം നടത്തിയതെന്നാണ് പ്രധാന ചോദ്യം.

എൻഐഎ കേസ് ഏറ്റെടുക്കുമെന്ന സൂചന നേരത്തെ തന്നെ ഉണ്ടായിരുന്നു. പ്രത്യേകിച്ച് ഒരു പ്രകോപനവും ഇല്ലാതെയുള്ള ആക്രമണം തീവ്രവാദ സ്വഭാവം ഉള്ളതാണെന്ന വിലയിരുത്തലിൽ ആണ് പോലീസ്. പ്രതി പോലീസ് അന്വേഷണത്തോടും ചോദ്യങ്ങളോടും പൂർണമായി സഹകരിച്ചിട്ടില്ല. പ്രതിക്ക് പ്രാദേശിക സഹായം കിട്ടിയോ എന്നതടക്കമുള്ള കാര്യങ്ങൾ ഇനിയും പുറത്തുവരാനുണ്ട്.

Most Read: സംസ്‌ഥാനത്ത്‌ മിൽമ പാലിന് വീണ്ടും വില കൂടി; നാളെ മുതൽ പ്രാബല്യത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE