നിസാമുദ്ദീന്‍ ട്രെയിനിലെ കവര്‍ച്ച; പ്രതികളെ തിരിച്ചറിഞ്ഞു

By Desk Reporter, Malabar News
Robbery-in-Nizamuddin-Train
Ajwa Travels

തിരുവനന്തപുരം: നിസാമുദ്ദീന്‍ എക്‌സ്​പ്രസില്‍ മയക്കുമരുന്ന് നല്‍കി കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതികളെ മോഷണത്തിന് ഇരയായവര്‍ തിരിച്ചറിഞ്ഞു. ഇന്ന് രാവിലെയാണ് ബംഗാള്‍ സ്വദേശികളായ മൂന്നു പ്രതികളെ മഹാരാഷ്‌ട്രയിലെ കല്യാണില്‍ നിന്ന് കസ്‌റ്റഡിയിൽ എടുത്തത്. മൂന്നുപേരും ട്രെയിനില്‍ ഒപ്പമുണ്ടായിരുന്നെന്ന് കവര്‍ച്ചക്ക് ഇരയായ വിജയലക്ഷ്‌മിയും ഐശ്വര്യയും സ്‌ഥിരീകരിച്ചു.

മൂന്നാഴ്‌ച മുന്‍പാണ് നിസാമുദ്ദീന്‍ എക്‌സ്​പ്രസില്‍ കവര്‍ച്ച നടന്നത്. യാത്രക്കാരായ മൂന്ന് സ്‌ത്രീകളെ മയക്കി കിടത്തിയാണ് പ്രതികള്‍ കവര്‍ച്ച നടത്തിയത്. വിജയലക്ഷ്‌മി, മകള്‍ ഐശ്വര്യ, തമിഴ്‌നാട് സ്വദേശി കൗസല്യ എന്നിവരാണ് കവര്‍ച്ചക്ക് ഇരയായത്.

തിരുവനന്തപുരത്ത് എത്തിയ ട്രെയിനില്‍ ബോധരഹിതരായ നിലയില്‍ റയില്‍വേ ജീവനക്കാരാണ് മൂന്ന് സ്‌ത്രീകളെയും കണ്ടെത്തിയത്. തുടര്‍ന്ന് റെയില്‍വേ പോലീസിൽ വിവരം അറിയിക്കുകയും ഇവരെ ആശുപത്രിയില്‍ എത്തിക്കുകയും ആയിരുന്നു. വിജയലക്ഷ്‌മിയുടെയും മകളുടെയും കൈവശമുണ്ടായിരുന്ന 10 പവന്‍ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളും മോഷണം പോയിരുന്നു. നിസാമുദ്ദീനില്‍ ഡെൽഹിയിൽ നിന്നും കായംകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു വിജയലക്ഷ്‌മിയും മകളും.

കവര്‍ച്ചക്ക് ഇരയായ മൂന്നാമത്തെയാളായ കൗസല്യ കോയമ്പത്തൂര്‍ സ്വദേശിനിയാണ്. മറ്റൊരു ബോഗിയിലാണ് ഇവരെ കണ്ടെത്തിയത്. ഇവരുടേയും സ്വര്‍ണമാണ് മോഷണം പോയത്. കോയമ്പത്തൂരില്‍ നിന്നും ആലുവയിലേക്ക് യാത്ര ചെയ്യുകയായിരുന്നു കൗസല്യ.

Most Read:  ആർടിപിസിആർ നിരക്ക് കുറച്ച സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE