തിരുവനന്തപുരം: നിസാമുദ്ദീന്‍ എക്സ്പ്രസില്‍ മയക്കുമരുന്ന് നല്‍കി കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതികളെ മോഷണത്തിന് ഇരയായവര്‍ തിരിച്ചറിഞ്ഞു. ഇന്ന് രാവിലെയാണ് ബംഗാള്‍ സ്വദേശികളായ മൂന്നു പ്രതികളെ മഹാരാഷ്‌ട്രയിലെ കല്യാണില്‍ നിന്ന് കസ്‌റ്റഡിയിൽ എടുത്തത്. മൂന്നുപേരും ട്രെയിനില്‍ ഒപ്പമുണ്ടായിരുന്നെന്ന് കവര്‍ച്ചക്ക് ഇരയായ വിജയലക്ഷ്‌മിയും ഐശ്വര്യയും സ്‌ഥിരീകരിച്ചു.
മൂന്നാഴ്‌ച മുന്‍പാണ് നിസാമുദ്ദീന്‍ എക്സ്പ്രസില്‍ കവര്‍ച്ച നടന്നത്. യാത്രക്കാരായ മൂന്ന് സ്‌ത്രീകളെ മയക്കി കിടത്തിയാണ് പ്രതികള്‍ കവര്‍ച്ച നടത്തിയത്. വിജയലക്ഷ്‌മി, മകള്‍ ഐശ്വര്യ, തമിഴ്‌നാട് സ്വദേശി കൗസല്യ എന്നിവരാണ് കവര്‍ച്ചക്ക് ഇരയായത്.
തിരുവനന്തപുരത്ത് എത്തിയ ട്രെയിനില്‍ ബോധരഹിതരായ നിലയില്‍ റയില്‍വേ ജീവനക്കാരാണ് മൂന്ന് സ്‌ത്രീകളെയും കണ്ടെത്തിയത്. തുടര്‍ന്ന് റെയില്‍വേ പോലീസിൽ വിവരം അറിയിക്കുകയും ഇവരെ ആശുപത്രിയില്‍ എത്തിക്കുകയും ആയിരുന്നു. വിജയലക്ഷ്‌മിയുടെയും മകളുടെയും കൈവശമുണ്ടായിരുന്ന 10 പവന്‍ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളും മോഷണം പോയിരുന്നു. നിസാമുദ്ദീനില്‍ ഡെൽഹിയിൽ നിന്നും കായംകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു വിജയലക്ഷ്‌മിയും മകളും.
കവര്‍ച്ചക്ക് ഇരയായ മൂന്നാമത്തെയാളായ കൗസല്യ കോയമ്പത്തൂര്‍ സ്വദേശിനിയാണ്. മറ്റൊരു ബോഗിയിലാണ് ഇവരെ കണ്ടെത്തിയത്. ഇവരുടേയും സ്വര്‍ണമാണ് മോഷണം പോയത്. കോയമ്പത്തൂരില്‍ നിന്നും ആലുവയിലേക്ക് യാത്ര ചെയ്യുകയായിരുന്നു കൗസല്യ.
Most Read: ആർടിപിസിആർ നിരക്ക് കുറച്ച സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി