കൊച്ചി: കോവിഡ് പരിശോധനക്കുളള ആര്‍ടിപിസിആര്‍ നിരക്ക് 500 ആയി കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. നടപടി ഏകപക്ഷീയമാണെന്ന് ആരോപിച്ചു കൊണ്ട് ലാബുടമകളും ഇന്‍ഷുറന്‍സ് കമ്പനിയും നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. 1700 രൂപയുണ്ടായിരുന്ന ആര്‍ടിപിസിആര്‍ നിരക്ക് സര്‍ക്കാര്‍ ഉത്തരവിലൂടെ 500 രൂപയാക്കി കുറച്ചിരുന്നു.
എന്നാല്‍, തങ്ങളോട് ആലോചിക്കാതെയാണ് സര്‍ക്കാര്‍ പരിശോധനാ നിരക്ക് കുറച്ചതെന്ന ലാബുടമകളുടെ വാദം അംഗീകരിച്ച കോടതി അവരുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടു. ലാബുടമകളുമായി കൂടിയാലോചിച്ച ശേഷം നിരക്ക് സംബന്ധിച്ച പുതിയ ഉത്തരവ് മൂന്നാഴ്‌ചക്കകം ഇറക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
Read Also: നിഥിന വധക്കേസ്; പ്രതിയെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു