കോട്ടയം: പാലായിലെ നിഥിന കൊലപാതക കേസിൽ പ്രതി അഭിഷേഖിനെ കോടതി പോലീസ് കസ്‌റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തേക്കാണ് കസ്‌റ്റഡിയിൽ വിട്ടത്. തെളിവെടുപ്പ് ഉൾപ്പടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസ് സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് കോടതി കസ്‌റ്റഡി അനുവദിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്‌ച രാവിലെ 11.30ഓടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്. പരീക്ഷ എഴുതാൻ എത്തിയ നിഥിനയെ വള്ളിച്ചിറ സ്വദേശി അഭിഷേഖ് ആക്രമിക്കുക ആയിരുന്നു. പേപ്പർ കട്ടർ ഉപയോഗിച്ചാണ് പ്രതി നിഥിനയുടെ കഴുത്തറുത്തത്. ഗുരുതരമായി മുറിവേറ്റ് രക്‌തം വാർന്ന നിലയിൽ കിടന്ന നിഥിനയെ കോളേജ് അധികൃതർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരിക്കുകയായിരുന്നു. കൊലപാതകം നടന്ന സമയം സമീപത്തുണ്ടായിരുന്നവരാണ് അഭിഷേഖിനെ പിടികൂടി പോലീസിൽ ഏൽപിച്ചത്.
ആസൂത്രിതമായ കൊലപാതകമായിരുന്നു നിഥിനയുടേത് എന്ന സൂചന പ്രതിയുടെ മൊഴിയിൽ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. നിഥിനയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ബ്‌ളേഡ് ഒരാഴ്‌ച മുൻപ് വാങ്ങിയതാണെന്ന് അഭിഷേഖ് പോലീസിനോട് സമ്മതിച്ചിരുന്നു. പേപ്പർ കട്ടറിലെ പഴയ ബ്‌ളേഡ് മാറ്റി പുതിയതിട്ടാണ് അഭിഷേഖ് എത്തിയത്. നേരത്തെ നിഥിനയുടെ അമ്മയ്‌ക്കടക്കം ഇയാൾ ഭീഷണി സന്ദേശം അയച്ചിരുന്നുവെന്നും മൊഴി നൽകിയിട്ടുണ്ട്.
Most Read: അജയ് മിശ്രയെ പുറത്താക്കണം; രാഷ്‍ട്രപതിക്ക് കത്തയച്ച് കിസാൻ മോർച്ച