അമിത ഭീതി വേണ്ട; അടിയന്തര സാഹചര്യം നേരിടാൻ സർക്കാർ സജ്‌ജമെന്ന് മന്ത്രി

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ച് സർക്കാർ. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സർക്കാർ സജ്‌ജമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ശക്‌തിപ്പെടുത്തുന്നതിനായി ജില്ലാ കളക്‌ടർമാരുടെയും മറ്റ് ഉന്നത ഉദ്യോഗസ്‌ഥരുടെയും യോഗം ഓൺലൈനിൽ ചേർന്നുവെന്നും മന്ത്രി അറിയിച്ചു.

വടക്കൻ ജില്ലകളിൽ താലൂക്ക് തലങ്ങളിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. എൻഡിആർഎഫിന്റെ ആറ്‌ സംഘങ്ങൾ സംസ്‌ഥാനത്ത് എത്തിയിട്ടുണ്ട്. ആർമിയും സജ്‌ജമാണ്. എല്ലാ സ്‌ഥലത്തും ക്യാംപുകൾ ആരംഭിക്കാൻ ഒരുക്കങ്ങൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നീ സാധ്യതകളുള്ള സ്‌ഥലങ്ങളിൽ ജനങ്ങളെ മാറ്റി പാർപ്പിക്കും അമിതമായ ഭീതി വേണ്ടെന്നും മന്ത്രി അറിയിച്ചു.

സംസ്‌ഥാനത്ത് ശനിയാഴ്‌ച വരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. തിരുവനന്തപുരം ഒഴികെ 13 ജില്ലകളിലും ബുധനാഴ്‌ച ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടും നാല് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ വരെ തെക്കൻ ജില്ലകളിൽ മഴയ്‌ക്ക് കാരണമായ കാറ്റിന്റെ ഗതി വടക്കൻ ജില്ലകളിലേക്കും ശക്‌തി പ്രാപിച്ചു. മഴ ശക്‌തിപ്പെടാൻ കാരണമായ അറബിക്കടലിലെ ചക്രവാത ചുഴി രണ്ടുദിവസം കൂടി നിലനിൽക്കാൻ സാധ്യതയുണ്ട്.

ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറായിരിക്കാൻ സംസ്‌ഥാന പോലീസ് മേധാവി അനിൽകാന്ത് പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ നിർദ്ദേശം നൽകി. മണ്ണിടിച്ചിൽ ഉൾപ്പടെ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ അത്തരം സാഹചര്യങ്ങൾ നേരിടുന്നതിന് എല്ലാ പോലീസ് സ്‌റ്റേഷനിലും ദുരന്തനിവാരണ സംഘങ്ങൾ സജ്‌ജമാക്കിയിട്ടുണ്ട്. അടിയന്തര രക്ഷാപ്രവർത്തനത്തിനായി ജെസിബി, ബോട്ടുകൾ എന്നിവ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ക്രമീകരിക്കും.

സംസ്‌ഥാനത്തെ എല്ലാ കോസ്‌റ്റൽ പോലീസ് സ്‌റ്റേഷനുകൾക്കും പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി. താഴ്‌ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പോലീസ് ജനങ്ങൾക്കൊപ്പമുണ്ടെന്നും സംസ്‌ഥാന പോലീസ് മേധാവി പറഞ്ഞു.

Also Read: പൊതു ഇടങ്ങളിലെ കൊടിമരങ്ങൾ; വിമർശിച്ച് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE