‘ക്ഷേത്ര ഭരണ സമിതികളിൽ രാഷ്‌ട്രീയക്കാർ വേണ്ട’; ഹൈക്കോടതി

ക്ഷേത്രങ്ങളിലെ പാരമ്പര്യേതര ട്രസ്‌റ്റിമാരായി സജീവ രാഷ്‌ട്രീയ പാർട്ടി ഭാരവാഹികളെ നിയമിക്കരുതെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

By Trainee Reporter, Malabar News
High Court
Ajwa Travels

കൊച്ചി: ക്ഷേത്ര ഭരണ സമിതികളിൽ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തുന്ന നടപടികൾക്ക് വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇനി മുതൽ ക്ഷേത്ര ഭരണ സമിതികളിൽ സജീവ രാഷ്‌ട്രീയ പ്രവർത്തകരെ നിയമിക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. മലബാർ ദേവസ്വം ബോർഡിന് കീഴിലെ കാളികാവ് ക്ഷേത്രഭരണ സമിതിയിൽ സിപിഎം പ്രാദേശിക നേതാക്കളെ ഉൾപ്പെടുത്തുന്നതിന് എതിരായ ഹരജിയിലാണ് ഹൈക്കോടതി വിധി.

കാളികാവ് ക്ഷേത്ര ഭരണ സമിതി അംഗങ്ങളായി സിപിഎം, ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളായ അശോക് കുമാർ, രതീഷ്, പങ്കജാക്ഷൻ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ, ഈ തിരഞ്ഞെടുപ്പ് അസാധുവാണെന്ന് കോടതി കണ്ടെത്തി. ക്ഷേത്രങ്ങളിലെ പാരമ്പര്യേതര ട്രസ്‌റ്റിമാരായി സജീവ രാഷ്‌ട്രീയ പാർട്ടി ഭാരവാഹികളെ നിയമിക്കരുതെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

അതേസമയം, ഡിവൈഎഫ്ഐ രാഷ്‌ട്രീയ സംഘടന അല്ലെന്ന എതിർ കക്ഷികളുടെ വാദവും കോടതി തള്ളി. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള കാളികാവ് ക്ഷേത്ര സമിതി തിരഞ്ഞെടുപ്പുമായി മാത്രം ബന്ധപ്പെട്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവെങ്കിലും ഭാവിയിൽ ഈ ഉത്തരവിന് ഏറെ പ്രാധാന്യം ഉണ്ടെന്നും കോടതി നിരീക്ഷിച്ചു.

Most Read: വിദേശ യാത്രകൾ; ഇന്ത്യക്കാർ ചിലവിട്ടത് 82,000 കോടി രൂപ- ഇഷ്‌ട കേന്ദ്രം വിയറ്റ്നാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE