തിരുവനന്തപുരം: ക്ഷേത്രങ്ങളുടെ ഉപയോഗമില്ലാതെ കിടക്കുന്ന ഭൂമി ക്ഷേത്രത്തിനും ആചാരത്തിനും ദോഷം വരാത്ത രീതിയിൽ ദേവസ്വം ബോർഡുകളുടെ വരുമാന സ്രോതസിന് ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ നല്ലതെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ 3,000 ഏക്കറും മലബാർ ദേവസ്വത്തിന്റെ 25,000 ഏക്കറും ഇത്തരത്തിലുണ്ട്.
സ്‌ഥലം നിശ്‌ചിത വർഷത്തേക്ക് പാട്ടത്തിന് കൊടുത്താൽ കെട്ടിടം നിർമിച്ച് വരുമാന സ്രോതസുണ്ടാക്കി കൈമാറാം എന്ന വ്യവസ്‌ഥയിൽ ചിലർ സമീപിച്ചിരുന്നു. ഇതിൽ നിന്ന് കിട്ടുന്ന വരുമാനം ദേവസ്വത്തിന് എടുക്കാം. എന്നാൽ തുടക്കത്തിൽ തന്നെ ഇത് വിവാദമായി. എന്നാൽ ഈ വിഷയത്തിൽ വിവാദമല്ല, സംവാദമാണ് വേണ്ടതെന്ന് മന്ത്രി വ്യക്‌തമാക്കി. ദേവസ്വം ബോർഡുകളുടെ സ്വയംപര്യാപ്‌തതയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി കെ രാധാകൃഷ്‌ണൻ കൂട്ടിച്ചേർത്തു.
Read also: സ്‌ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ; ഹെൽപ്‌ലൈൻ നമ്പറുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി