ക്ഷേത്രങ്ങളുടെ ഉപയോഗമില്ലാത്ത ഭൂമി വരുമാന സ്രോതസാക്കാൻ കഴിഞ്ഞാൽ നല്ലത്; ദേവസ്വം മന്ത്രി

By Trainee Reporter, Malabar News
K Radhakrishnan
Ajwa Travels

തിരുവനന്തപുരം: ക്ഷേത്രങ്ങളുടെ ഉപയോഗമില്ലാതെ കിടക്കുന്ന ഭൂമി ക്ഷേത്രത്തിനും ആചാരത്തിനും ദോഷം വരാത്ത രീതിയിൽ ദേവസ്വം ബോർഡുകളുടെ വരുമാന സ്രോതസിന് ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ നല്ലതെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ 3,000 ഏക്കറും മലബാർ ദേവസ്വത്തിന്റെ 25,000 ഏക്കറും ഇത്തരത്തിലുണ്ട്.

സ്‌ഥലം നിശ്‌ചിത വർഷത്തേക്ക് പാട്ടത്തിന് കൊടുത്താൽ കെട്ടിടം നിർമിച്ച് വരുമാന സ്രോതസുണ്ടാക്കി കൈമാറാം എന്ന വ്യവസ്‌ഥയിൽ ചിലർ സമീപിച്ചിരുന്നു. ഇതിൽ നിന്ന് കിട്ടുന്ന വരുമാനം ദേവസ്വത്തിന് എടുക്കാം. എന്നാൽ തുടക്കത്തിൽ തന്നെ ഇത് വിവാദമായി. എന്നാൽ ഈ വിഷയത്തിൽ വിവാദമല്ല, സംവാദമാണ് വേണ്ടതെന്ന് മന്ത്രി വ്യക്‌തമാക്കി. ദേവസ്വം ബോർഡുകളുടെ സ്വയംപര്യാപ്‌തതയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി കെ രാധാകൃഷ്‌ണൻ കൂട്ടിച്ചേർത്തു.

Read also: സ്‌ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ; ഹെൽപ്‌ലൈൻ നമ്പറുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE