മഞ്ചേരി: കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനാൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒപികൾ പുനഃക്രമീകരിച്ചു. ആഴ്‌ചയിൽ 6 ദിവസം പ്രവർത്തിച്ചിരുന്ന ഒപികൾ പരിമിതപ്പെടുത്തി. ഇവ നാളെ മുതൽ റഫറൽ ഒപികളായി തുടരും.
ചികിൽസാ വിഭാഗവും പരിശോധന ദിവസവും ക്രമത്തിൽ:-
ജനറൽ മെഡിസിൻ( തിങ്കൾ, ചൊവ്വ, ബുധൻ, വെള്ളി), ജനറൽ സർജറി (ചൊവ്വ, വ്യാഴം ശനി), ഒബിജി, പീഡിയാട്രിക്, ഒഫ്‌താൽമോളജി റസ്‌പിറേറ്ററി മെഡിസിൻ, ഡെർമറ്റോളജി (തിങ്കൾ, ബുധൻ വെള്ളി), ഓർത്തോപീഡിക്‌സ്, ഇഎൻടി, ഡെന്റൽ (ചൊവ്വ, വ്യാഴം ശനി), ഓങ്കോളജി, കാർഡിയോളജി(തിങ്കൾ, വ്യാഴം), പിഎംആർ( ചൊവ്വ ബുധൻ, ശനി), സൈക്യാട്രി (തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി). ജനറൽ മെഡിസിനിൽ ദിവസം 90 പേരെ പരിശോധിക്കും.
ഓങ്കോളജി, റെസ്‌പിറേറ്ററി വിഭാഗത്തിൽ ദിവസം 30ഉം മറ്റ് വിഭാഗങ്ങളിൽ 60ഉം പേരെ ചികിൽസിക്കും. കഴിഞ്ഞ മാർച്ച് 27 മുതലാണ് ഒപികൾ 6 ദിവസം പ്രവർത്തനം തുടങ്ങിയത്. ആശുപത്രിയിലെ 330 കിടക്കകൾ കോവിഡ് ചികിൽസക്ക് മാറ്റിയതോടെ ഒപികളുടെ പ്രവർത്തനം ഭാഗികമായി. പോസിറ്റീവായി ഗുരുതരാവസ്‌ഥയിൽ ഉള്ളവരെ കൊണ്ട് ഐസിയു, വെന്റിലേറ്റർ വാർഡുകൾ നിറഞ്ഞിരിക്കുകയാണ്.
Also Read: സർക്കാരിനെ വിമർശിക്കുന്ന ട്വീറ്റുകൾ വേണ്ട; ട്വിറ്ററിന് നോട്ടീസയച്ച് കേന്ദ്രം