മുംബൈ: സിനിമാ നടിക്ക് വാട്‌സ്ആപ്പിൽ അശ്ളീല വിഡിയോ കോൾ വന്ന സംഭവത്തിൽ പോലീസ് കേസെടുത്തു. നടി നേരിട്ടെത്തി പരാതി സമർപ്പിച്ചതോടെയാണ് കേസിൽ പോലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്‌ചയാണ് സിനിമാ നടിയായ യുവതിക്ക് വാട്‌സ്ആപ്പിൽ അശ്ളീല വീഡിയോ കോളുകൾ വന്നത്. ആദ്യ രണ്ടുതവണ കോളുകൾ വന്നപ്പോഴും സ്വീകരിക്കാതിരുന്ന നടി മൂന്നാം തവണ കോൾ എടുത്ത ഉടൻ ഒരാൾ സ്വയംഭോഗം ചെയ്യുന്ന ദൃശ്യങ്ങളാണ് കണ്ടത്. പിന്നീട് തന്റെ ഫോണിന്റെ ക്യാമറ മറച്ചുവെച്ച് ഇയാളുടെ വീഡിയോ കോളിന്റെ സ്‌ക്രീൻ ഷോട്ടുകൾ എടുക്കുകയായിരുന്നു. ഇതിനുപിന്നാലെ വീഡിയോ കോൾ കട്ട് ചെയ്‌ത് ട്വിറ്ററിൽ തനിക്കുണ്ടായ അനുഭവം വിശദീകരിച്ചു. സ്‌ക്രീൻ ഷോട്ടുകൾ ഉൾപ്പെടെയാണ് നടി ട്വീറ്റ് ചെയ്‌തത്. മുംബൈ പോലീസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടും യുവതി ട്വീറ്റിൽ ടാഗ് ചെയ്‌തിട്ടുണ്ട്.
വീഡിയോ കോൾ കട്ട് ചെയ്‌തെങ്കിലും ഇയാൾ തുടരെ തുടരെ സന്ദേശങ്ങൾ അയച്ചെന്നും നടി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ട്വീറ്റ് ശ്രദ്ധയിൽപ്പെട്ടതോടെ ഇയാൾ വാട്‌സ്ആപ്പിലൂടെ ക്ഷമാപണം നടത്തി. നടിയുടേതിന് സമാനമായ പേരുള്ള സുഹൃത്തെന്ന് കരുതിയാണ് വീഡിയോ കോൾ ചെയ്‌തതെന്നായിരുന്നു ഇയാളുടെ വാദം. തുടർന്ന് നടി പോലീസ് സ്‌റ്റേഷനിൽ എത്തിയപ്പോൾ മറ്റൊരു പെൺകുട്ടിയുമായി ചേർന്നുള്ള അശ്ളീല വീഡിയോ രംഗങ്ങളും ഇയാൾ വാട്‌സ്ആപ്പിൽ അയച്ചു.
കഴിഞ്ഞ വർഷവും സമാനമായ അനുഭവം തനിക്കുണ്ടായതായി നടി പോലീസിനെ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും മൊബൈൽ നമ്പറിന്റെ ഉടമയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Read also: കാമ്പസ് ഫ്രണ്ട് നേതാവിന്റെ അറസ്‌റ്റ്; റിമാൻഡ് റിപ്പോർട്ടിൽ സിദ്ദീഖ് കാപ്പനെതിരെ ഗുരുതര ആരോപണം