കട്ടപ്പന: ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ഇടുക്കി പാക്കേജ് പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ചുവർഷം കൊണ്ട് നടപ്പാക്കാവുന്ന 12,000 കോടി രൂപയുടെ പാക്കേജാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇടുക്കിയുടെ സമഗ്ര വികസനവും സമ്പൽസമൃദ്ധിയും ലക്ഷ്യമിട്ടുള്ള പാക്കേജാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിയിലൂടെ കാർഷിക വരുമാനം വർധിപ്പിക്കുന്നതിനായി സ്‌ഥായിയായ രീതികളിലൂടെ കൃഷിയുയുടേയും മൃഗപരിപാലനത്തിന്റേയും ഉത്പാദനക്ഷമത ഉയർത്തുക, ദാരിദ്ര്യം തുടച്ചുനീക്കുക, സന്തുലനാവസ്‌ഥ പുനഃസ്‌ഥാപിക്കുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.
കട്ടപ്പന പഴയ ബസ് സ്‌റ്റാൻഡിൽ വെച്ചാണ് പാക്കേജ് പ്രഖ്യാപന സമ്മേളനം ചേർന്നത്. മന്ത്രി ടിഎം തോമസ് ഐസക്ക് അധ്യക്ഷനായ ചടങ്ങിൽ മന്ത്രി ഇ ചന്ദ്രശേഖരൻ, മന്ത്രി എംഎം മണി, സംസ്‌ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വികെ രാമചന്ദ്രൻ, കളക്‌ടർ എച്ച് ദിനേശൻ തുടങ്ങിയവർ സംബന്ധിച്ചു.
Read Also: സിനിമ പ്രദർശനം പ്രതിസന്ധിയിൽ; സംസ്‌ഥാനത്ത് 60 ശതമാനം തിയേറ്ററുകളും അടച്ചു