ഇസ്‌ലാമാബാദ്: വിശ്വാസ വോട്ടെടുപ്പില്‍ പാക്കിസ്‌ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ജയം. 342 അംഗങ്ങളുള്ള പാക്കിസ്‌ഥാന്‍ പാര്‍ലമെന്റില്‍ 178 വോട്ടുകള്‍ നേടിയാണ് ഇമ്രാന്‍ ഖാന്‍ അധികാരം നിലനിര്‍ത്തിയത്. പ്രതിപക്ഷമായ പാക്കിസ്‌ഥാന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് (പിഡിഎം) വിശ്വാസ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.
ബുധനാഴ്‌ച നടന്ന സെനറ്റ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ പിഡിഎം സ്‌ഥാനാര്‍ഥിയോട് ധനമന്ത്രി അബ്‌ദുള്‍ ഹഫീസ് ഷെയ്ഖ് പരാജയപ്പെട്ടിരുന്നു. ഇതാണ് ഇമ്രാന്‍ ഖാന് വലിയ തിരിച്ചടിയായത്.
തുടർന്ന് ഇമ്രാന്‍ ഖാന് അധികാരത്തില്‍ തുടരാനുള്ള അവകാശം നഷ്‌ടപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. രാജിക്കായുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം ശക്‌തമായതിനെ തുടര്‍ന്നാണ് ഇമ്രാന്‍ ഖാന് വിശ്വസ വോട്ടെടുപ്പ് അനിവാര്യമായി വന്നത്.
National News: അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ രാജിക്കൊരുങ്ങുന്നു; അനുനയിപ്പിക്കാന്‍ പ്രിയങ്ക