ന്യൂഡെല്‍ഹി: കോൺഗ്രസിൽ നിന്നും രാജിവെച്ച പിസി ചാക്കോ എന്‍സിപിയില്‍ ചേര്‍ന്നു. ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്‌ചക്ക് ശേഷമാണ് തീരുമാനം പുറത്ത് വിട്ടത്. പാര്‍ട്ടി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ശരദ് പവാറുമായി ചര്‍ച്ച ചെയ്‌തെന്നും ഭാവി നടപടികള്‍ക്കായി സീതാറാം യെച്ചൂരിയേയും ഗുലാം നബി ആസാദിനേയും കണ്ടു. കേരളത്തില്‍ ഇടതുമുന്നണിക്കൊപ്പം നില്‍ക്കുമെന്നും ചാക്കോ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട് ചെയ്യുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥിയായി പരിഗണിക്കാത്തതാണ് കോൺഗ്രസിൽ നിന്ന് പെട്ടെന്നുള്ള രാജി പ്രഖ്യാപനത്തിലേക്ക് പിസി ചാക്കോയെ നയിച്ചതെന്നാണ് സൂചന. കോൺഗ്രസ് എന്നൊരു പാർട്ടി കേരളത്തിലില്ല, എ കോൺഗ്രസും ഐ കോൺഗ്രസുമേയുള്ളൂ. ആ രണ്ട് ഗ്രൂപ്പും തമ്മിലുള്ള സീറ്റ് വീതം വെപ്പാണ് നടക്കുന്നതെന്നായിരുന്നു പിസി ചാക്കോയുടെ ആരോപണം. കൂടാതെ കേരളത്തിൽ കോൺഗ്രസുകാരനായി കഴിയാനാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Read also: യുഡിഎഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ