കർഷക പ്രക്ഷോഭം മൂലം ഗതാഗതകുരുക്ക് രൂക്ഷം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

By Team Member, Malabar News
Farmers Protest
Rep. Image
Ajwa Travels

ന്യൂഡെൽഹി: കർഷക പ്രതിഷേധത്തെ തുടർന്ന് ഡെൽഹി അതിർത്തിയിൽ ഗതാഗത കുരുക്ക് രൂക്ഷമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപര്യ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ്‌ എസ്‌കെ കൗൾ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. രാജ്യത്ത് കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന കർഷക സമരം മൂലം ഗതാഗത തടസം ഉണ്ടാകരുതെന്നാണ് കോടതി നിലപാട് വ്യക്‌തമാക്കിയിരുന്നത്.

ഉത്തർപ്രദേശിലെ നോയിഡ സ്വദേശി മൊണീക്ക അഗർവാളാണ് ഹരജി സമർപ്പിച്ചത്. കഴിഞ്ഞ തവണ ഹരജി പരിഗണിച്ച സാഹചര്യത്തിൽ ഗതാഗത പ്രശ്‌നത്തിന് കേന്ദ്രസർക്കാരും, ഉത്തർപ്രദേശ്-ഹരിയാന സർക്കാരുകളും പരിഹാരമുണ്ടാക്കണമെന്ന് കോടതി നിർദ്ദേശം നൽകിയിരുന്നു.

കൂടാതെ സിംഗു അതിർത്തിയിലെ ദേശീയ പാത പൊതുഗതാഗതത്തിനായി തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഹരിയാന സർക്കാർ വിളിച്ച യോഗം കർഷക സംഘടനകൾ ബഹിഷ്‌ക്കരിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഡെൽഹിയിലെയും ഹരിയാനയിലെയും പോലീസാണ് റോഡുകൾ അടച്ചിട്ടിരിക്കുന്നതെന്നാണ് കർഷക നേതാക്കൾ വ്യക്‌തമാക്കുന്നത്‌.

Read also: കരുവന്നൂർ ബാങ്ക്; കാണാതായ മുൻ സിപിഐഎം പ്രവർത്തകൻ തിരിച്ചെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE