കൊല്ലം: നീണ്ടകര വേട്ടുതറയിലെ പെട്രോൾ പമ്പിലെ ജീവനക്കാർക്ക് നേരെ ആക്രമണം. സ്‌കൂട്ടറിൽ എത്തിയ ആളാണ് മർദ്ദിച്ചതെന്നാണ് വിവരം. ആക്രമണത്തിൽ പമ്പിലെ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ചവറ കുളങ്ങരഭാഗം ജിപി ഭവനിൽ ഗോപാലകൃഷ്‌ണൻ, കൊല്ലം മൂതാക്കര സ്വദേശി പീറ്റർ കുമാർ എന്നിവർക്കാണ് മർദ്ദനമേറ്റത്. തിങ്കളാഴ്‌ച രാത്രിയായിരുന്നു സംഭവം.
രാത്രി സ്‌കൂട്ടറിൽ എത്തിയ ആൾ ഇന്ധനം നിറയ്‌ക്കുന്ന സ്‌ഥലത്ത് നിൽക്കുകയായിരുന്ന സുരക്ഷാ ജീവനക്കാരനെ ഒരു പ്രകോപനവുമില്ലാതെ മർദ്ദിക്കുകയായിരുന്നെന്ന് മറ്റ് ജീവനക്കാർ പറഞ്ഞു. മർദ്ദനത്തിൽ പരിക്കേറ്റ ഗോപാലകൃഷ്‌ണൻ നീണ്ടകര താലൂക്ക് ആശുപത്രിയിൽ ചകിത്സയിലാണ്.
അതേസമയം, സ്‌കൂട്ടറിൽ എത്തിയ ആൾ നീണ്ടകര സ്വദേശി അഗസ്‌റ്റിനാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കേസടുത്ത ചവറ പോലീസ് അഗസ്‌റ്റിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Most Read: കാസർഗോഡ് സിപിഐഎം-ബിജെപി കൂട്ടുകെട്ട്; സമവായ നീക്കത്തിനൊരുങ്ങി പാർട്ടി നേതൃത്വം