കൊൽക്കത്ത: ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നെത്തും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ ബംഗാൾ സന്ദർശനമാണ് ഇന്ന് നടക്കുന്നത്.
പ്രചാരണം കടുപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത ഒരാഴ്‌ചക്കിടെ നാല് ദിവസം പ്രധാനമന്ത്രി ബംഗാളിൽ എത്തുമെന്നാണ് അറിയുന്നത്.
അതേസമയം തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാവും എംപിയുമായ ശിശിർ അധികാരി പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദിയിലെത്തുമെന്ന് ബിജെപി സ്‌ഥാനാർഥിയും മകനുമായ സുവേന്ദു അധികാരി പറഞ്ഞു. പ്രമുഖരായ പലരെയും പ്രധാനമന്ത്രിയുടെ വേദിയിൽ എത്തിക്കാൻ നീക്കങ്ങൾ നടത്തിവരികയാണ് ബിജെപി.
അതേസമയം തൃണമൂൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മമത ബാനർജി പുറത്തിറക്കിയിരുന്നു.
അതിനിടെ ബിജെപി എംപിയായ അർജുൻ സിങ്ങിന്റെ വീടിനു സമീപം ബോംബേറുണ്ടായി. ബാരക്പൂരിൽ നിന്നുള്ള എംപിയാണ് അർജുൻ സിങ്. ഉന്നത പോലീസ് ഉദ്യോഗസ്‌ഥർ ഉൾപ്പടെയുള്ളവർ സംഭവസ്‌ഥലത്ത് എത്തിയിരുന്നു.
Read Also: അഭ്യൂഹങ്ങൾ അടിസ്‌ഥാനരഹിതം; ധർമടത്ത് മൽസരിക്കില്ലെന്ന് കെ സുധാകരൻ