ചണ്ഡിഗഡ്: ഗുരുതര കുറ്റകൃത്യങ്ങള്‍ ഒഴികെ കര്‍ഷകര്‍ക്ക് എതിരെ ചുമത്തപ്പെട്ട കേസുകള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. ബലാൽസംഗം, കൊലപാതകം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ ഒഴികെയുള്ളവയാണ് പിൻവലിക്കുക.
കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒരു വര്‍ഷം നീണ്ട പ്രക്ഷോഭത്തില്‍ പ്രതിഷേധക്കാര്‍ക്ക് എതിരെ സംസ്ഥാനത്ത് 276 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന് പോലീസ് രേഖകള്‍ സൂചിപ്പിക്കുന്നതായി ഖട്ടാര്‍ നിയമസഭയെ അറിയിച്ചു. കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
നിലവിൽ എട്ട് കേസുകള്‍ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട് തയ്യാറായിട്ടുണ്ട്. അവയിൽ നാല് കേസുകളുടെ റിപ്പോര്‍ട് കോടതികളില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ 29 കേസുകള്‍ റദ്ദാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. രജിസ്‌റ്റര്‍ ചെയ്‌തതിൽ നാലെണ്ണം ഗുരുതര നിയമലംഘനങ്ങള്‍ ആരോപിച്ചാണ് ചുമത്തിയിട്ടുള്ളത്. ബാക്കിയുള്ള 272 കേസുകളില്‍ 178 കേസുകളുടെ കുറ്റപത്രം തയ്യാറായെന്നും 57 കേസുകള്‍ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
Read also: വിവാദ പരാമർശം; സല്‍മാന്‍ ഖുര്‍ഷിദിന് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്