പിസി ജോർജിന്റെ ജാമ്യം; പോലീസ് കോടതിയിലേക്ക്

By Syndicated , Malabar News
george_pc
Ajwa Travels

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജിന് ജാമ്യം നൽകിയ മജിസ്ട്രേറ്റ് കോടതി നടപടിക്കെതിരെ പോലീസ് ജില്ലാ കോടതിയെ സമീപിച്ചേക്കും. പിസി ജോർജിന് ജാമ്യം അനുവദിച്ച മജിസ്ട്രേറ്റിന്റെ ഉത്തരവ് പരിശോധിച്ച ശേഷമായിരിക്കും അപ്പീൽ നൽകുന്ന കാര്യത്തിൽ ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ തീരുമാനമെടുക്കുക. പബ്ളിക് പ്രോസിക്യൂട്ടറെ കേൾക്കാതെ ജാമ്യം അനുവദിച്ചത് ചട്ടപ്രകാരം അല്ലെന്നാണ് പ്രോസിക്യൂഷൻ വിലയിരുത്തൽ. ഇതുകൂടാതെ പിസി ജോർജ് ജാമ്യ ഉപാധികള്‍ ലംഘിച്ചുവെന്നും പ്രോസിക്യൂഷൻ ചൂണ്ടികാട്ടുന്നുണ്ട്.

153 എ, 295 എ വകുപ്പുകൾ പ്രകാരം അറസ്‌റ്റ് ചെയ്‌താൽ 16 വയസിന് താഴെയുള്ളവർ, വനിത, രോഗബാധിതർ എന്നിവർക്കാണ് കോടതിയിൽ നിന്ന് ആനുകൂല്യം ലഭിക്കുന്നത്. രോഗബാധിതർ എന്ന ഗണത്തിൽ പെടുത്തിയാണ് പിസി ജോർജ് ജാമ്യം നേടിയത്. ഇതിൽ ഡയറക്‌ടർ ജനറൽ പ്രോസിക്യൂഷന്റെ കൂടി അഭിപ്രായം തേടിയതിന് ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനം എടുക്കുക.

അതേസമയം, താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് പിസി ജോർജിന്റെ നിലപാട്. തന്റെ അറസ്‌റ്റ് തീവ്രവാദികൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മാനമാണെന്നും അറസ്‌റ്റിന് പിന്നിൽ രാഷ്‌ട്രീയമുണ്ടെന്നും പിസി പറഞ്ഞു. മുസ്‌ലിങ്ങൾ അവരുടെ ഹോട്ടലുകളിൽ ഇതര മതസ്‌ഥർക്ക് നൽകുന്ന ആഹാരങ്ങളിൽ വന്ധ്യത വരുത്തുന്നതിനുള്ള തുള്ളിമരുന്ന് ചേർക്കുന്നുണ്ടെന്ന പ്രസ്‌താവനയിൽ ഉറച്ചുനിൽക്കുകയാണെന്നും പിസി ജോർജ് പറഞ്ഞു. തന്റെ അറിവനുസരിച്ചാണ് അക്കാര്യം പറഞ്ഞതെന്നാണ് പിസിയുടെ വാദം.

Read also: പേരറിവാളന്റെ മോചനം; ഗവർണർക്കെതിരെ തമിഴ്‌നാട് സർക്കാർ

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE