മലപ്പുറം: പൊന്നാനി നഗരസഭയിൽ എൽഡിഎഫ് ഭരണത്തുടർച്ച നേടുമെന്ന് ഉറപ്പായി. ആകെയുള്ള 51 വാർഡുകളിലെയും അന്തിമഫലം പുറത്തുവന്നപ്പോൾ തന്നെ ഇടതുമുന്നണി ഐതിഹാസിക ഭൂരിപക്ഷമായ 38 കരസ്‌ഥമാക്കി. 30 സീറ്റുകളായിരുന്നു ഇടതുമുന്നണിയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നത്.
അതിലേക്ക് 8 സീറ്റുകൾകൂടി ചേർത്തു വെച്ചുകൊണ്ടാണ് എൽഡിഎഫ് പൊന്നാനി നഗരസഭയിൽ ചരിത്ര വിജയം എഴുതിയത്. യുഡിഎഫ് 9 സീറ്റുകൾ നേടിയപ്പോൾ ബിജെപി കഴിഞ്ഞ തവണത്തെ മൂന്ന് സീറ്റ് പ്രകടനം ഇക്കുറിയും ആവർത്തിച്ചു. ഒരു സീറ്റിൽ സ്വതന്ത്രൻ ശക്‌തി തെളിയിച്ചു.
ഇക്കുറി മലപ്പുറത്തെ ഇടതുമുന്നണി നേടിയ രണ്ട് നഗരസഭകളിൽ ഒന്നാണ് പൊന്നാനി. പെരിന്തൽമണ്ണയാണ് പൊന്നാനിക്ക് പുറമെ ഇടതുമുന്നണിക്ക് ഒപ്പം നിന്നത്. ഇവിടെ പതിനേഴ് സീറ്റുകളിൽ എൽഡിഎഫും, ഒൻപത് സീറ്റുകളിൽ യുഡിഎഫും വിജയമുറപ്പിച്ചു. ബിജെപിക്ക് ഇവിടെ സാന്നിധ്യം അറിയിക്കാൻ കഴിഞ്ഞിട്ടില്ല. ബാക്കിയുള്ള 12 നഗരസഭകളിലും യുഡിഎഫ് മുന്നേറ്റമാണ്.
Read Also: കെപിസിസി സെക്രട്ടറി തോറ്റു; ജയിച്ചത് കോൺഗ്രസ് വിമതൻ