കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങൾക്ക് സാധ്യത; ഡിജിസിഎയുടെ പരിശോധന പൂർത്തിയായി

By Trainee Reporter, Malabar News
karipur-airport
Representational Image
Ajwa Travels

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സംഘം സുരക്ഷാ പരിശോധന നടത്തി. ഇന്നലെയാണ് പരിശോധന നടത്തിയത്. പരിശോധനാ റിപ്പോർട് അനുകൂലമാണെന്നാണ് സൂചന. ഇതിന്റെ അടിസ്‌ഥാനത്തിൽ കരിപ്പൂരിൽ നിന്ന് വലിയ വിമാന സർവീസ് പുനരാരംഭിക്കാനാണ് സാധ്യത.

റൺവേ നീളം കുറച്ചു റെസ നീളം കൂട്ടാനുള്ള നീക്കവും ഉപേക്ഷിക്കും. പകരം റൺവേ നീളം കുറക്കാതെ റെസയുടെ നീളം വർധിപ്പിക്കാനാണ് സാധ്യത. വിദഗ്‌ധ സംഘം റൺവേ, റെസ തുടങ്ങിയ ഭാഗങ്ങൾ സന്ദർശിച്ചു. ഡിജിസിഎ സംഘം നേരത്തെ നൽകിയ റിപ്പോർട്ടിൽ നിർദ്ദേശിച്ച കാര്യങ്ങൾ നടപ്പിലാക്കിയോ എന്നും പരിശോധിച്ചു. കഴിഞ്ഞ വർഷം നവംബറിൽ ആയിരുന്നു സംഘം മുൻപ് വിമാനത്താവളം സന്ദർശിച്ചത്.

കൂടാതെ, വിമാനാപകട അന്വേഷണ റിപ്പോർട്ടിൽ നിർദ്ദേശിച്ച വിൻഡ് സെൻസർ പുനഃസ്‌ഥാപിച്ചതും മറ്റ് അടിസ്‌ഥാന സൗകര്യങ്ങളും സംഘം വിലയിരുത്തി. കരിപ്പൂരിലെ വിവിധ വകുപ്പ് മേധാവികളുമായി സംഘം കൂടിക്കാഴ്‌ച നടത്തി. റിപ്പോർട് ഉടൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കൈമാറും. ഇതിന് ശേഷമാകും വലിയ വിമാനങ്ങൾ പുനരാംഭിക്കുന്നത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ. പരിശോധന പൂർത്തിയാക്കി സംഘം ഇന്നലെ വൈകിട്ടോടെ ഡെൽഹിയിലേക്ക് മടങ്ങി.

Most Read: കസ്‌തൂരി രംഗൻ റിപ്പോർട്; അന്തിമ വിജ്‌ഞാപനം കേന്ദ്രം നാളെ പ്രഖ്യാപിച്ചേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE