കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സംഘം സുരക്ഷാ പരിശോധന നടത്തി. ഇന്നലെയാണ് പരിശോധന നടത്തിയത്. പരിശോധനാ റിപ്പോർട് അനുകൂലമാണെന്നാണ് സൂചന. ഇതിന്റെ അടിസ്‌ഥാനത്തിൽ കരിപ്പൂരിൽ നിന്ന് വലിയ വിമാന സർവീസ് പുനരാരംഭിക്കാനാണ് സാധ്യത.
റൺവേ നീളം കുറച്ചു റെസ നീളം കൂട്ടാനുള്ള നീക്കവും ഉപേക്ഷിക്കും. പകരം റൺവേ നീളം കുറക്കാതെ റെസയുടെ നീളം വർധിപ്പിക്കാനാണ് സാധ്യത. വിദഗ്‌ധ സംഘം റൺവേ, റെസ തുടങ്ങിയ ഭാഗങ്ങൾ സന്ദർശിച്ചു. ഡിജിസിഎ സംഘം നേരത്തെ നൽകിയ റിപ്പോർട്ടിൽ നിർദ്ദേശിച്ച കാര്യങ്ങൾ നടപ്പിലാക്കിയോ എന്നും പരിശോധിച്ചു. കഴിഞ്ഞ വർഷം നവംബറിൽ ആയിരുന്നു സംഘം മുൻപ് വിമാനത്താവളം സന്ദർശിച്ചത്.
കൂടാതെ, വിമാനാപകട അന്വേഷണ റിപ്പോർട്ടിൽ നിർദ്ദേശിച്ച വിൻഡ് സെൻസർ പുനഃസ്‌ഥാപിച്ചതും മറ്റ് അടിസ്‌ഥാന സൗകര്യങ്ങളും സംഘം വിലയിരുത്തി. കരിപ്പൂരിലെ വിവിധ വകുപ്പ് മേധാവികളുമായി സംഘം കൂടിക്കാഴ്‌ച നടത്തി. റിപ്പോർട് ഉടൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കൈമാറും. ഇതിന് ശേഷമാകും വലിയ വിമാനങ്ങൾ പുനരാംഭിക്കുന്നത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ. പരിശോധന പൂർത്തിയാക്കി സംഘം ഇന്നലെ വൈകിട്ടോടെ ഡെൽഹിയിലേക്ക് മടങ്ങി.
Most Read: കസ്‌തൂരി രംഗൻ റിപ്പോർട്; അന്തിമ വിജ്‌ഞാപനം കേന്ദ്രം നാളെ പ്രഖ്യാപിച്ചേക്കും