മലപ്പുറം : ആബ്സെന്റീ വോട്ടേഴ്‌സിനായുള്ള തപാൽ വോട്ടിംഗ് ജില്ലയിൽ പൂർത്തിയായി. 80 വയസിന് മുകളിൽ പ്രായമുളളവർ, ഭിന്നശേഷിക്കാർ, കോവിഡ് രോഗബാധിതർ എന്നിവർ ഉൾപ്പെടുന്നതാണ് തപാൽ വോട്ടിംഗ് സൗകര്യം ലഭ്യമായ ആബ്‌സെന്റീ വോട്ടേഴ്സ് വിഭാഗം. ജില്ലയിലെ 16 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 96.17 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
28,190 ആബ്സെന്റീ വോട്ടേഴ്‌സിനാണ് ജില്ലയിൽ തപാൽ വോട്ട് അനുവദിച്ചത്. ഇവരിൽ 27,110 ആളുകൾ വോട്ട് രേഖപ്പെടുത്തി. 1,080 ആളുകളാണ് വോട്ട് രേഖപ്പെടുത്താതിരുന്നത്. ജില്ലയിൽ ആബ്സെന്റീ വോട്ടേഴ്‌സ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാർ ഉണ്ടായിരുന്നത് മങ്കട നിയോജക മണ്ഡലത്തിലാണ്. ഇവിടെ ഉണ്ടായിരുന്ന 2,158 ആബ്സെന്റീ വോട്ടർമാരിൽ 2,094 പേർ തപാൽ വോട്ട് ചെയ്‌തു.
കൂടാതെ ജില്ലയിൽ ഏറ്റവും കുറവ് ആബ്സെന്റീ വോട്ടേഴ്‌സ് ഉണ്ടായിരുന്ന മണ്ഡലം തിരൂരങ്ങാടി ആയിരുന്നു. ഇവിടെ 1,137 ആബ്‌സെന്റീ വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇവരിൽ 1,104 ആളുകൾ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ തപാൽ വോട്ട് രേഖപ്പെടുത്തി.
Read also : ‘ക്യാപ്‌റ്റൻ’ വിളിയിൽ ആശയക്കുഴപ്പം വേണ്ട; പിന്നിൽ ആളുകളുടെ താൽപര്യമെന്ന് മുഖ്യമന്ത്രി