കശ്‌മീരീല്‍ 20,000 കോടിയുടെ പദ്ധതികള്‍ ഉൽഘാടനം ചെയ്‌ത്‌ പ്രധാനമന്ത്രി

By News Bureau, Malabar News
Photo Courtesy: PTI
Ajwa Travels

ജമ്മു: ഇരുപതിനായിരം കോടി രൂപയുടെ പദ്ധതികള്‍ ജമ്മുകശ്‌മീരീല്‍ ഉൽഘാടനം ചെയ്‌ത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസന കാര്യത്തിലും ജനാധിപത്യത്തിലും ജമ്മുകശ്‌മീര്‍ പുതിയ മാതൃകയാകുകയാണെന്ന് പദ്ധതികള്‍ ഉൽഘാടനം ചെയ്‌ത്‌ മോദി പറഞ്ഞു.

ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ഇത് ആദ്യമായാണ് മോദി ഔദ്യോഗിക പരിപാടിക്കായി കശ്‌മീരില്‍ എത്തുന്നത്. മുന്‍പ് ഇല്ലാതിരുന്ന പല കേന്ദ്രനിയമങ്ങളും പ്രാബല്യത്തിലാക്കിയത് ജമ്മു കശ്‌മീരിലെ ജനങ്ങളെ ശാക്‌തീകരിക്കാനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കിഷ്ത്വാര്‍ ജില്ലയിലെ ചെനാബ് നദിയില്‍ നിര്‍മിക്കുന്ന 850 മെഗാവാട്ട് റാറ്റില്‍ ജലവൈദ്യുത പദ്ധതിക്കും 540 മെഗാവാട്ട് ക്വാര്‍ ജലവൈദ്യുത പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. 3100 കോടി രൂപ ചെലവില്‍ നിര്‍മിച്ച ബനിഹാല്‍- ഖാസിഗുണ്ട് റോഡ് ടണലും പ്രധാനമന്ത്രി ഉൽഘാടനം ചെയ്‌തു. 8.45 കിലോമീറ്റര്‍ നീളമുള്ള തുരങ്കം ബനിഹാലിനും ഖാസിഗണ്ടിനുമിടയിലുള്ള റോഡ് ദൂരം 16 കിലോമീറ്റര്‍ കുറക്കുകയും യാത്രാ സമയം ഒന്നര മണിക്കൂര്‍ കുറക്കുകയും ചെയ്യും. ഡെല്‍ഹി- അമൃത്‌സര്‍- കത്ര എക്‌സ്‌പ്രസ് വേയുടെ തറക്കല്ലിടലും മോദി നിര്‍വഹിച്ചു.

അടുത്ത 25 വര്‍ഷത്തില്‍ ജമ്മു കശ്‌മീരിന്റെ മുഖഛായ പാടെ മാറുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ‘ജമ്മു കാശ്‌മീരിലെ യുവാക്കള്‍ക്ക് സാധ്യതകളുടെ ഭാവി ഉറപ്പാക്കും. മുന്‍ഗാമികള്‍ നേരിട്ട പ്രശ്‌നങ്ങളും പ്രതിസന്ധികളും എന്തായാലും അവരിലേക്ക് എത്തില്ല. ജനാധിപത്യം താഴെത്തട്ടില്‍ എത്തിയിരിക്കുന്നു. ജമ്മു കശ്‌മീരിലെ ജനങ്ങള്‍ക്ക് വര്‍ഷങ്ങളോളം ത്രിതല പഞ്ചായത്ത് രാജ് സംവിധാനം നിഷേധിക്കപ്പെട്ട നിലയായിരുന്നു. ജനങ്ങളെ ശാക്‌തീകരിക്കുന്നതിനായി ഞങ്ങള്‍ എല്ലാ കേന്ദ്ര നിയമങ്ങളും ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്. ഇവിടെ വര്‍ഷങ്ങളായി സംവരണത്തിന്റെ ആനുകൂല്യം നിഷേധിക്കപ്പെട്ടവര്‍ക്ക് ആ അവകാശങ്ങള്‍ തിരികെ ലഭിച്ചിരിക്കുന്നു. അടുത്ത 25 വര്‍ഷത്തില്‍ ജമ്മുകശ്‌മീരിന്റെ മുഖഛായ പാടെ മാറും’, പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Most Read: ഹനുമാൻ ചാലിസ; രവി റാണ, നവനീത് എന്നിവർക്കെതിരെ രാജ്യദ്രോഹക്കുറ്റം, ജുഡീഷ്യൽ കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE