മലപ്പുറം : ജില്ലയിലെ മലയോര മേഖലകളിൽ കപ്പക്കൃഷി ചെയ്‌ത കർഷകർ കണക്കെണിയിലായ അവസ്‌ഥയിൽ. വാങ്ങാൻ ആളില്ലാത്തതിനാൽ തന്നെ കർഷകർക്ക് മുടക്കുമുതൽ പോലും കിട്ടുന്നില്ല. മിക്ക കർഷകരും കടം വാങ്ങിയും, പാട്ടത്തിന് സ്‌ഥലമെടുത്തും, ലോൺ എടുത്തുമാണ് കൃഷി നടത്തുന്നത്. മുടക്കുമുതൽ പോലും കിട്ടാത്ത സ്‌ഥിതിയിൽ മിക്ക കർഷകരും ദുരിതത്തിൽ ആയിരിക്കുകയാണ്.
ന്യായമായ വില കിട്ടുമെന്ന പ്രതീക്ഷയിലാണ് മിക്ക കർഷകരും കപ്പ കൃഷിയിലേക്ക് തിരിഞ്ഞത്. എന്നാൽ ചിലവായ തുകയുടെ പകുതി പോലും ഇതുവരെ കർഷകർക്ക് ലഭിച്ചിട്ടില്ലെന്നതാണ് യാഥാർഥ്യം. കിലോക്ക് 7 രൂപ തോതിലാണ് മിക്ക കർഷകരും ഇപ്പോൾ കപ്പ വിറ്റത്. ഉൽപാദനം വർധിച്ചതാണ് ഇപ്പോൾ വിലയിടിവ് ഉണ്ടാകാൻ പ്രധാന കാരണമെന്ന് വ്യാപാരികളും കർഷകരും വ്യക്‌തമാക്കുന്നുണ്ട്.
Read also : കോവിഡിലും തളരാതെ ‘കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ’; ആസ്‌തി വർധിച്ചു