വാങ്ങാൻ ആളില്ല; കപ്പക്കൃഷി ചെയ്‌തവർ കടക്കെണിയിൽ

By Team Member, Malabar News
tapioca
Representational image
Ajwa Travels

മലപ്പുറം : ജില്ലയിലെ മലയോര മേഖലകളിൽ കപ്പക്കൃഷി ചെയ്‌ത കർഷകർ കണക്കെണിയിലായ അവസ്‌ഥയിൽ‌. വാങ്ങാൻ ആളില്ലാത്തതിനാൽ തന്നെ കർഷകർക്ക് മുടക്കുമുതൽ പോലും കിട്ടുന്നില്ല. മിക്ക കർഷകരും കടം വാങ്ങിയും, പാട്ടത്തിന് സ്‌ഥലമെടുത്തും, ലോൺ എടുത്തുമാണ് കൃഷി നടത്തുന്നത്. മുടക്കുമുതൽ പോലും കിട്ടാത്ത സ്‌ഥിതിയിൽ മിക്ക കർഷകരും ദുരിതത്തിൽ ആയിരിക്കുകയാണ്.

ന്യായമായ വില കിട്ടുമെന്ന പ്രതീക്ഷയിലാണ് മിക്ക കർഷകരും കപ്പ കൃഷിയിലേക്ക് തിരിഞ്ഞത്. എന്നാൽ ചിലവായ തുകയുടെ പകുതി പോലും ഇതുവരെ കർഷകർക്ക് ലഭിച്ചിട്ടില്ലെന്നതാണ് യാഥാർഥ്യം. കിലോക്ക് 7 രൂപ തോതിലാണ് മിക്ക കർഷകരും ഇപ്പോൾ കപ്പ വിറ്റത്. ഉൽപാദനം വർധിച്ചതാണ് ഇപ്പോൾ വിലയിടിവ് ഉണ്ടാകാൻ പ്രധാന കാരണമെന്ന് വ്യാപാരികളും കർഷകരും വ്യക്‌തമാക്കുന്നുണ്ട്.

Read also : കോവിഡിലും തളരാതെ ‘കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ’; ആസ്‌തി വർധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE