കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയിൽ വീണ്ടും കലാപം. പ്രസിഡണ്ട് ഗോട്ടബയ രാജപക്‌സെയുടെ വസതി പ്രക്ഷോഭകർ കയ്യേറി. സുരക്ഷാ സേനകളെ മറികടന്നാണ് ആയിരക്കണക്കിന് പ്രക്ഷോഭകർ പ്രസിഡണ്ടിന്റെ വസതിയിലേക്ക് അതിക്രമിച്ച് കയറിയത്. ഇതോടെ ഗോട്ടബയ ഔദ്യോഗിക വസതി വിട്ടതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
ശ്രീലങ്കയിൽ സ്‌ഥിതി അതീവ ഗുരുതരമാവുകയാണ്. രാജ്യത്ത് കർഫ്യു തുടരുന്നു. ഏഴ് പതിറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനാകാതെ കുഴയുകയാണ് ശ്രീലങ്ക. പ്രതിസന്ധി നേരിടാൻ പലതരം നടപടികൾ രാജ്യത്ത് നടപ്പാക്കി വരികയാണ്. ഇന്ധനക്ഷാമത്തെ തുടര്‍ന്ന് പെട്രോളിനായി വാഹന ഉടമകള്‍ക്ക് അധികൃതര്‍ തിങ്കളാഴ്‌ച ടോക്കണ്‍ അനുവദിച്ചു. വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. സർക്കാർ ജീവനക്കാരോട് വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
Most Read: കോൺഗ്രസ് സംഘപരിവാർ സംഘമായി പരിവർത്തനം ചെയ്യുന്നു; ഇപി ജയരാജൻ