ദോഹ: കോവിഡ് നിയന്ത്രണ ലംഘനം നടത്തുന്ന ആളുകൾക്കെതിരെ കർശന നടപടികൾ എടുക്കുന്നത് തുടർന്ന് ഖത്തർ. കഴിഞ്ഞ ദിവസവും 194 ആളുകളെ നിയന്ത്രണ ലംഘനങ്ങളെ തുടർന്ന് അറസ്‌റ്റ് ചെയ്‌തു. ഇവരിൽ 191 പേരെയും മാസ്‌ക് ധരിക്കാത്തതിനാണ് ഖത്തറിൽ അറസ്‌റ്റ് ചെയ്‌തത്. കൂടാതെ മൊബൈലില്‍ ഇഹ്തിറാസ് ആപ്ളിക്കേഷന്‍ ഇല്ലാതിരുന്നതിന് മൂന്നുപേരെയും അധികൃതര്‍ പിടികൂടി.
പിടിയിലായ ആളുകളെ നിലവിൽ തുടർ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. ഇതിനോടകം തന്നെ ആയിരക്കണക്കിന് ആളുകളെയാണ് കോവിഡ് നിയന്ത്രണ ലംഘനങ്ങളുടെ പേരിൽ അറസ്‌റ്റ് ചെയ്‌തിട്ടുള്ളത്. നിലവിൽ ഖത്തറിൽ നിയമലംഘകർക്കെതിരെ ഉള്ള നടപടികൾ കർശനമാക്കുന്നത് ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണെന്ന് അധികൃതർ വ്യക്‌തമാക്കി.
രാജ്യത്ത് നിലവിൽ പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കണമെന്നത് നിർബന്ധമാണ്. സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17ആം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നിയമ ലംഘകർക്കെതിരെ നടപടി എടുക്കുന്നത്.
Read also: പഞ്ചാബിൽ കണ്ടെടുത്ത അസ്‌ഥികൂടങ്ങൾ ഇന്ത്യൻ സൈനികരുടേത്; സ്‌ഥിരീകരിച്ചു