ന്യൂ ഡെല്‍ഹി: ഒക്ടോബര്‍ 8 ന് നടക്കുന്ന വ്യോമസേന ദിന പരേഡില്‍ അത്യാധുനിക റഫാല്‍ പോര്‍വിമാനവും പങ്കെടുക്കുമെന്ന് ഇന്ത്യന്‍ വ്യോമസേന. ശനിയാഴ്‌ചയാണ് വ്യോമസേന ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 4.5 തലമുറയിലെ റഫാല്‍ പോര്‍വിമാനം വിവിധ വ്യോമാഭ്യാസ പ്രകടനങ്ങള്‍ നടത്തുമെന്ന് സേന വ്യക്തമാക്കി. ഇരട്ട എന്‍ജിന്‍ ഓമ്‌നിറോള്‍, എയര്‍ സുപ്രീമസി, ഇന്റര്‍ഡിക്ഷന്‍, ഏരിയല്‍ റീക്കോണസാന്‍സ്, ഇന്‍ ഡെപ്‌ത് സ്ട്രൈക്ക് തുടങ്ങി നിരവധി ഫീച്ചറുകളുകളാണ് ഈ പോര്‍ വിമാനങ്ങള്‍ക്കുള്ളത്.
വ്യോമസേനയുടെ നമ്പര്‍ 17 സ്‌ക്വാഡ്രണിന്റെ ഭാഗമായ റഫാല്‍ ജെറ്റുകളെ 2016 സെപ്റ്റംബറില്‍ നടന്ന 59,000 കോടി രൂപയുടെ ഇടപാടിലൂടെയാണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് വാങ്ങിയത്. 36 റഫാല്‍ ജെറ്റുകള്‍ വാങ്ങിയതില്‍ 5 എണ്ണം മാത്രമാണ് ഇന്ത്യയിലെത്തിയത്.
ഈ അഞ്ച് പോര്‍ വിമാനങ്ങളും പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണെന്നും ഏത് ദൗത്യവും ഏറ്റെടുക്കാന്‍ തയാറാണെന്നും വ്യോമസേന അറിയിച്ചു. അതിര്‍ത്തിയിലെ ചൈനീസ് സംഘര്‍ഷത്തെ തുടര്‍ന്ന് ലഡാക്ക് കേന്ദ്രീകരിച്ചാണ് റഫാല്‍ വിന്യസിച്ചിരിക്കുന്നത്. അഞ്ച് റഫാലുകള്‍ സെപ്റ്റംബര്‍ 29 ന് അംബാല വ്യോമതാവളത്തില്‍ ഔദ്യോഗികമായി വിവിന്യസിച്ചിരുന്നു. ‘ഗോള്‍ഡന്‍ ആരോസ്’ എന്നും അറിയപ്പെടുന്ന ഇവ ജൂലൈ 29 നാണ് സ്വന്തം താവളത്തില്‍ വന്നിറങ്ങിയത്.
വ്യോമസേന ലഡാക്ക് മേഖലയില്‍ മുന്‍നിര യുദ്ധവിമാനങ്ങള്‍, ആക്രമണ ഹെലികോപ്റ്ററുകള്‍, മള്‍ട്ടി-മിഷന്‍ ഹെലികോപ്റ്ററുകള്‍ എന്നിവ ഉപയോഗിച്ച് രാവും പകലും എല്ലാ കാലാവസ്ഥാ യുദ്ധ ദൗത്യങ്ങളും നടത്താനുള്ള ക്രമീകരണങ്ങള്‍ തയാറാക്കിയിട്ടുണ്ട്.
Read Also: ട്രംപിന് ശ്വാസതടസം; അടുത്ത 48 മണിക്കൂർ നിർണായകം