വാഷിംഗ്‌ടൺ: കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് ശ്വാസതടസം നേരിടുന്നതായി റിപ്പോർട്ട്. വാർത്താ ഏജൻസിയെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം ആണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ട്രംപിന് ഓക്‌സിജൻ നൽകി തുടങ്ങി. അടുത്ത 48 മണിക്കൂർ നിർണായകമാണെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കഴിഞ്ഞദിവസം വാൾട്ടർ റീഡ് മെഡിക്കൽ സെന്ററിലേക്ക് മാറ്റിയതിനു ശേഷം ട്രംപിന്റെ നിലയിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇതുവരെ രോഗമുക്‌തി നേടുന്നതിനുള്ള ലക്ഷണങ്ങളൊന്നും ട്രംപിന്റെ ശരീരത്തിൽ പ്രകടമല്ല. അടുത്ത 48 മണിക്കൂർ ട്രംപിനെ സംബന്ധിച്ച് നിർണായകമാണ്. നിലവിലെ സ്‌ഥിതിയിൽ അദ്ദേഹം ആശുപത്രി വിടാൻ ദിവസങ്ങൾ എടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
National News: ‘അവളെ പീഡിപ്പിച്ചു കൊന്നതാണ്; ഹത്രാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരൻ
ഒക്‌ടോബർ 2നാണ് ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ് സ്‌ഥിരീകരിച്ചത്. തുടർന്ന് വസതിയിൽ നിരീക്ഷണത്തിൽ തുടർന്ന ട്രംപിനെ ഇന്നലെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ട്രംപിന്റെ ഏറ്റവും അടുത്ത ഉപദേഷ്‌ടാവായ ഹോപ് ഹിക്‌സിന് കോവിഡ് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ നടത്തിയ പരിശോധനയിലാണ് ട്രംപിന്റെയും ഭാര്യയുടെയും ഫലം പോസിറ്റീവായത്. എയർ ഫോഴ്‌സ് വണിൽ ട്രംപിനെ സ്‌ഥിരമായി അനുഗമിക്കുന്ന ഏറ്റവും അടുത്ത ഉപദേഷ്‌ടാക്കളിൽ ഒരാളാണ് ഹോപ് ഹിക്‌സ്.