ന്യൂഡെൽഹി: താൻ ബിജെപിയുടെ യുവജന സംഘടനയായ യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രാഹുല്‍ ദ്രാവിഡ്. ’12 മുതല്‍ 15 വരെ ഞാന്‍ ഹിമാചല്‍പ്രദേശില്‍ ഒരു യോഗത്തില്‍ പങ്കെടുക്കുമെന്ന് ഒരു വിഭാഗം മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്‌തിട്ടുണ്ട്. ഇത് തെറ്റായ വർത്തയാണെന്ന് വ്യക്‌തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’-വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് ദ്രാവിഡ് പറഞ്ഞു.
12 മുതല്‍ 15 വരെ ഹിമാചല്‍പ്രദേശില്‍ നടക്കുന്ന യോഗത്തിൽ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രി ജയ് റാം ഠാക്കൂര്‍ തുടങ്ങിയ നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും.
യോഗത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടിയില്‍ രാഹുല്‍ ദ്രാവിഡ് പങ്കെടുക്കുമെന്ന് ബിജെപി എംഎല്‍എ വിശാല്‍ നെഹ്രിയ പറഞ്ഞിരുന്നു. വ്യത്യസ്‍ത മേഖലകളില്‍ വിജയിക്കാനാവണം എന്ന സന്ദേശം നല്‍കുന്നതിന് വേണ്ടിയാണ് രാഹുല്‍ ദ്രാവിഡിനെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത് എന്നായിരുന്നു വിശാല്‍ നെഹ്രിയ പറഞ്ഞത്. ദ്രാവിഡിന്റെ വിജയങ്ങള്‍ യുവാക്കള്‍ക്ക് മികച്ച സന്ദേശം നല്‍കുമെന്നും വിവിധ മേഖലകളിൽ മുന്നേറാന്‍ ദ്രാവിഡിന്റെ സാന്നിധ്യം യുവാക്കള്‍ക്ക് പ്രചോദനമാകുമെന്നും വിശാല്‍ പറഞ്ഞിരുന്നു.
Read also: പാലം തകർന്നതിന് പിന്നിൽ കാറ്റ്; വിശദീകരണം അൽഭുതമെന്ന് മന്ത്രി