എറണാകുളം: ജില്ലയില്‍ മഴയുടെ ശക്‌തി കുറഞ്ഞു. എറണാകുളത്തെ സ്‌ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് കളക്‌ടർ ജാഫര്‍ മാലിക്ക് അറിയിച്ചു.
ഇന്നലെ രാത്രിയുണ്ടായ ശക്‌തമായ മഴയെത്തുടര്‍ന്ന് 4 താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്.
മലങ്കര ഡാം തുറന്നതിനെ തുടര്‍ന്ന് മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. സമീപപ്രദേശത്തെ വീടുകളില്‍ വെള്ളം കയറി. 26 അംഗ എന്‍ഡിആര്‍എഫ് സംഘം പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
ഇടമലയാര്‍ ഡാമില്‍ ഒരു മീറ്റര്‍ കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ബ്ളൂ അലര്‍ട് നല്‍കും. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്‌ഥിതി നിയന്ത്രണ വിധേയമാണെന്നും കളക്‌ടർ അറിയിച്ചു.
Most Read: മാവാടിക്ക് സമീപം മണ്ണിടിഞ്ഞു; നൂറുകണക്കിന് സഞ്ചാരികൾ വാഗമണ്ണിൽ കുടുങ്ങി