ലഖ്‌നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിയെ പ്രതിയുടെ ബന്ധു തീകൊളുത്തി കൊന്നു. കേസ് പിൻവലിക്കാൻ പെൺകുട്ടി തയാറാകാത്തതിനെ തുടർന്നാണ് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്‌ച രാത്രിയോടെ മരിക്കുകയായിരുന്നു.
ബലാൽസംഗ കേസ് പിൻവലിക്കാൻ കടുത്ത സമ്മർദമുണ്ടായിരുന്നതായി പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ പറഞ്ഞു. പ്രതിയുടെ അമ്മാവനാണ് പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. സംഭവത്തിൽ ഇയാളടക്കം 7 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതിൽ മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തു.
കഴിഞ്ഞ ഓഗസ്‌റ്റ് 15നാണ് സ്വന്തം വീട്ടിലേക്ക് മടങ്ങുന്ന വഴി പെൺകുട്ടി ബലാൽസംഗത്തിന് ഇരയായത്. സംഭവത്തിൽ പിടിയിലായ പ്രതി ജയിലിലാണ്. കേസിൽ വീഴ്‌ച വരുത്തിയതിന് രണ്ട് പൊലീസുകാരെ സസ്‌പെൻഡ് ചെയ്‌തിട്ടുമുണ്ട്.
Read also: തൃണമൂല്‍ നേതാക്കള്‍ക്ക് എതിരെ റെയ്‌ഡ് നടത്തും; ദിലീപ് ഘോഷ്