ഹവാന: റൗൾ കാസ്‌ട്രോ ക്യൂബൻ കമ്യൂണിസ്‌റ്റ് പാർട്ടിയുടെ നേതൃസ്‌ഥാനം ഒഴിഞ്ഞു. അനാരോഗ്യത്തെ തുടർന്നായിരുന്നു തീരുമാനം. പ്രസിഡണ്ട് മിഗ്വേൽ കാനൽ സ്‌ഥാനമേൽക്കും. ഫെബ്രുവരിയിൽ കാസ്‌ട്രോ സ്‌ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചെങ്കിലും നീണ്ടു പോവുകയായിരുന്നു.
2008ൽ സഹോദരൻ ഫിദൽ കാസ്‌ട്രോ ക്യൂബയുടെ പ്രസിഡണ്ട് പദമൊഴിഞ്ഞപ്പോൾ ആണ് പകരമായി റൗൾ കാസ്‌ട്രോ അധികാരമേറ്റത്. 2011 മുതൽ ക്യൂബൻ കമ്മ്യൂണിസ്‌റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി സെക്രട്ടറി കൂടിയാണ് റൗൾ കാസ്‌ട്രോ. 46 വർഷത്തോളം സഹോദരനായ ഫിദലിന്റെ കൂടെ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽ രണ്ടാം സ്‌ഥാനക്കാരനായിരുന്നു റൗൾ. എന്നാൽ ശാരീരിക പ്രശ്‌നങ്ങൾ മൂലം ഫിദൽ സ്‌ഥാനമൊഴിഞ്ഞപ്പോൾ റൗൾ കേന്ദ്രകമ്മിറ്റിയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 2018ന് ശേഷം, ഒരു രണ്ടാമൂഴത്തിനു താനുണ്ടാവുകയില്ലെന്ന് റൗൾ നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു.
2018ലാണ് മിഗ്വേൽ കാനൽ പ്രസിഡണ്ടായി സ്‌ഥാനമേൽക്കുന്നത്. ആറു പതിറ്റാണ്ടിനിടെ ആദ്യമായാണ് കാസ്‌ട്രോ കുടുംബത്തിന് പുറത്ത് നിന്നൊരാൾ കമ്യൂണിസ്‌റ്റ് പാർട്ടി നേതൃസ്‌ഥാനത്തേക്ക് എത്തുന്നത്. മാദ്ധ്യമ, ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്നയാളാണ് മിഗ്വേൽ കാനൽ.
Also Read: വാട്‍സ്ആപ്പ് അടക്കമുള്ള സോഷ്യൽ മീഡിയയ്‌ക്ക് പാകിസ്‌ഥാനിൽ നിരോധനം