മോസ്‌കോ: യുഎസ് കോൺഗ്രസ് പ്രതിനിധി സഭാ അംഗങ്ങൾക്ക് വിലക്കേർപ്പെടുത്തി റഷ്യ. യുണൈറ്റഡ് സ്‌റ്റേറ്റ്സ് കോൺഗ്രസിലെ 398 അംഗങ്ങളെ യാത്രാ നിരോധന പട്ടികയിൽ ഉൾപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
റഷ്യക്കെതിരെ ജോ ബൈഡൻ ഭരണകൂടം നടപ്പിലാക്കിയ ഉപരോധങ്ങൾക്കുള്ള മറുപടിയാണിതെന്ന് മന്ത്രാലയം പ്രസ്‌താവനയിൽ വ്യക്‌തമാക്കി. സമീപഭാവിയിൽ റഷ്യയുടെ യാത്രാ നിരോധന പട്ടിക വിപുലീകരിക്കാൻ പദ്ധതിയിടുന്നതായി മന്ത്രാലയം കൂട്ടിച്ചേർത്തു.
യുക്രൈന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ 800 മില്യൺ യുഎസ് ഡോളറിന്റെ സൈനിക സഹായത്തിന് അംഗീകാരം നൽകിയതിന് പിന്നാലെയാണ് റഷ്യൻ നീക്കം. ഇതിന് പുറമെ കാനഡയിലെ സെനറ്റിലെ 87 അംഗങ്ങൾക്കെതിരെയും റഷ്യ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
Most Read: വിഷു പ്രമാണിച്ച് തിരുവനന്തപുരം-ചെന്നൈ റൂട്ടിൽ കെഎസ്ആർടിസി സ്‌പെഷ്യൽ സർവീസ്