പത്തനംതിട്ട: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെ ശബരിമലയിൽ വരുമാനം ഉയർന്നു. നിലവിൽ 14 കോടിയുടെ വരുമാനമാണ് ശബരിമലയിൽ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ 3 ദിവസം കൊണ്ട് നാല് കോടി രൂപയാണ് വരുമാനത്തിൽ ലഭിച്ചത്. കൂടാതെ കാണിക്ക ഇനത്തിലും വർധന ഉണ്ടായതായി അധികൃതർ വ്യക്‌തമാക്കി.
അരവണ, അപ്പം വിതരണവും നാളീകേര ലേലവുമാണ് വരുമാനത്തിലെ പ്രധാന പങ്ക്. ശബരിമലയിൽ നട തുറന്ന് 10 ദിവസം പിന്നിടുമ്പോൾ തന്നെ വരുമാനം 10 കോടി കവിഞ്ഞിരുന്നു. കൂടാതെ നിയന്ത്രണങ്ങളിൽ ഇളവ് നിലനിൽക്കുന്ന സാഹചര്യത്തിൽ വരുമാനത്തിൽ ഇനിയും വർധന ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്.
കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കഴിഞ്ഞ വർഷങ്ങളിൽ ശബരിമല വരുമാനം വലിയ രീതിയിൽ കുറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഇത്തവണ കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തിയതോടെ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതും, കൂടുതൽ ആളുകൾ ശബരിമലയിൽ ദർശനത്തിന് എത്തിയതും. ഇതോടെയാണ് ഇപ്പോൾ വരുമാനത്തിൽ വർധന ഉണ്ടായത്.
Read also: ആലപ്പുഴയിൽ 9000ത്തോളം താറാവുകൾ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനിയെന്ന് സംശയം