ശമ്പളമില്ല, സ്‌ഥിരനിയമന വാഗ്‌ദാനം എങ്ങുമെത്തിയില്ല; ഏകാധ്യാപക വിദ്യാലയങ്ങളില്‍ അധ്യാപകര്‍ ദുരിതത്തില്‍

By Team Member, Malabar News
Malabarnews_single teacher school
Representational image
Ajwa Travels

തിരുവനന്തപുരം : കഴിഞ്ഞ രണ്ട് മാസങ്ങളായി ശമ്പളമില്ലാതെ വലയുകയാണ് സംസ്‌ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകര്‍. സംസ്‌ഥാനത്ത് 340 ഓളം അധ്യാപകരാണ് ഏകാധ്യാപക വിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്നത്. ശമ്പളം ലഭിക്കാത്തതും, സ്‌ഥിരനിയമനം എന്ന വാഗ്‌ദാനം പാലിക്കാത്തതും എല്ലാം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്ക് വലിയ വെല്ലുവിളി ആകുകയാണ്.

കഴിഞ്ഞ ഒന്‍പത് മാസം മുന്‍പാണ് തങ്ങളുടെ ആവശ്യങ്ങള്‍ക്കായി നിരാഹാര സമരം ഇരുന്ന അമ്പൂരി തൊടുമലയിലെ ഉഷ ടീച്ചറെ കേരളക്കര ഒന്നാകെ അറിയുന്നത്. ടീച്ചറുടെ സമരത്തെ ആളുകള്‍ ഏറ്റെടുത്തതോടെ അന്ന് സര്‍ക്കാര്‍ കുടിശ്ശിക ശമ്പളം മുഴുവനും നല്‍കി കാര്യം ഒത്തു തീര്‍പ്പ് ആക്കിയിരുന്നു. കേരളത്തില്‍ ഉള്ള നിരവധി ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരുടെ പ്രതിനിധി ആയിരുന്നു ഉഷ ടീച്ചര്‍. കിലോമീറ്ററുകളോളം യാത്ര ചെയ്‌ത് വിദ്യാലയങ്ങളില്‍ പോയി പഠിപ്പിച്ചിട്ടും ശമ്പളമോ, സ്‌ഥിരനിയമനം എന്ന വാഗ്‍ദാനമോ അവര്‍ക്ക് ലഭിച്ചിരുന്നില്ല. സമരം വിജയിച്ച് ശമ്പളം മുടങ്ങാതെ ലഭിച്ചു തുടങ്ങിയെങ്കിലും കഴിഞ്ഞ സെപ്റ്റംബര്‍ മാസം മുതല്‍ വീണ്ടും ശമ്പളം മുടങ്ങി. ശമ്പളം മുടങ്ങിയിട്ടും, സ്‌കൂളുകള്‍ അടച്ചിട്ടിട്ടും അവര്‍ക്ക് വെറുതെ ഇരിക്കാന്‍ കഴിയില്ല. അവര്‍ ഇപ്പോഴും ഓണ്‍ലൈന്‍ ക്ളാസുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ തങ്ങളുടെ കര്‍ത്തവ്യം നിറവേറ്റുകയാണ്.

സംസ്‌ഥാനത്തെ 270 ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് സ്‌ഥിരനിയമനം നല്‍കുമെന്നാണ് സര്‍ക്കാര്‍ വാഗ്‌ദാനം നല്‍കിയിരുന്നത്. എന്നാല്‍ അധികാര കാലാവധി കഴിയാറായിട്ടും ഇക്കാര്യത്തില്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ശമ്പളം മുടങ്ങുന്നതിന്റെ കാരണമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് വെക്കുന്ന കാരണം ഫണ്ട് ഇല്ലെന്നതാണ്. സ്‌ഥിരനിയമനം എന്നുണ്ടാകും എന്ന കാര്യത്തില്‍ വകുപ്പിന് യാതൊരു വിധ അറിവും ഇല്ലതാനും.

Read also : നിരോധിത മീന്‍പിടുത്തം വര്‍ധിക്കുന്നു; കടല്‍ പട്രോളിംഗ് ശക്‌തമാക്കി അധികൃതര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE