ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ ക്രിസ്‌ത്യന്‍ പള്ളിക്ക് നേരെ സംഘപരിവാര്‍ ആക്രമണം. പ്രാര്‍ഥനക്കെത്തിയ നിരവധി വിശ്വാസികള്‍ക്ക് പരിക്കേറ്റു. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്‌റംഗ് ദള്‍, ബിജെപിയുടെ യുവജനവിഭാഗം തുടങ്ങിയ സംഘടനകളാണ് പള്ളി ആക്രമിച്ചത്. വന്ദേ മാതരം, ഭാരത് മാതാ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു ആക്രമണം. പള്ളിയില്‍ പ്രാർഥനക്ക് എത്തിയ സ്‍ത്രീകളെയും സന്നദ്ധ പ്രവര്‍ത്തകരെയും അക്രമികൾ മർദ്ദിച്ചു.
ഇരുമ്പു ദണ്ഡുകളുമായി പള്ളിയിലേക്ക് അതിക്രമിച്ചു കയറിയാണ് ആക്രമണം നടത്തിയത്. കസേരകള്‍, മേശകള്‍, സംഗീത ഉപകരണങ്ങള്‍, ഫോട്ടോകള്‍ എന്നിവ തകര്‍ത്തു. ആക്രമണത്തിൽ തലയില്‍ ഗുരുതര പരിക്കേറ്റ വളണ്ടിയർ രജിത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ ചര്‍ച്ചിലെ പാസ്‌റ്ററുടെ ഭാര്യ പ്രിയോ സാധന ലന്‍സെയുടെ പരാതിയിൽ 200ഓളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Read also: പാൻഡോറയിൽ രാജസ്‌ഥാൻ റോയൽസും കിംഗ്സ് ഇലവൻ പഞ്ചാബും; റിപ്പോർട്