പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ. സഞ്‌ജിത്തിന്റെ ഭാര്യ അർഷികയാണ് ഹരജി സമർപ്പിച്ചത്. നിലവിലെ ലോക്കൽ പോലീസ് നടത്തുന്ന അന്വേഷണം കാര്യക്ഷമമല്ലെന്നും കൊലപാതകത്തിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ കേന്ദ്ര ഏജൻസികൾ ആവശ്യമാണെന്നും ഹരജിയിൽ പറയുന്നു.
കഴിഞ്ഞ നവംബര്‍ 15നാണ് ആർഎസ്എസ് പ്രവര്‍ത്തകൻ സഞ്‌ജിത്തിനെ ഭാര്യ നോക്കി നിൽക്കെ വെട്ടി കൊലപ്പെടുത്തുന്നത്. സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും മൂന്ന് പ്രതികളെ മാത്രമാണ് പോലീസ് പിടികൂടിയത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെൻമാറ സ്വദേശി അബ്‌ദുൽസലാം, ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവരെയാണ് പിടികൂടിയത്.
Read also: 20 ഇന്ത്യാ വിരുദ്ധ യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും കേന്ദ്രം നിരോധിച്ചു