കൊൽക്കത്ത: റഫാൽ വിമാനങ്ങളുടെ രണ്ടാം ബാച്ച് ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാക്കും. കൊൽക്കത്തയിലെ ഹാഷിമാര വ്യോമ താവളത്തിൽ നടക്കുന്ന ചടങ്ങിലാണ് വിമാനങ്ങൾ സേനക്ക് കൈമാറുക. ചടങ്ങുകൾക്ക് ശേഷം മെയ് മാസത്തിൽ വിമാനങ്ങൾ ഹാഷിമാര വ്യോമ താവളത്തിൽ എത്തിക്കും. ഫ്രാൻസിലെ യുദ്ധവിമാന പൈലറ്റുമാരുടെ പരിശീലനവും ഇതേസമയം പൂർത്തിയാകും.
മൂന്ന് വിമാനങ്ങളാണ് രണ്ടാം ബാച്ചിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ വിമാനങ്ങൾ സ്വന്തമാകുന്നതോടെ വ്യോമസേനയുടെ കരുത്ത് ഇരട്ടിയാകുമെന്നാണ് വിലയിരുത്തൽ.
2020 സെപ്‌റ്റംബറിലാണ് റഫാൽ വിമാനങ്ങളുടെ ആദ്യബാച്ച് വ്യോമസേനയുടെ ഭാഗമായത്. ഹരിയാനയിലെ അംബാല വ്യോമതാവളത്തിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് വിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാക്കിയത്. ആദ്യ ബാച്ചിൽ അഞ്ച് റഫാൽ വിമാനങ്ങളാണ് ഉണ്ടായിരുന്നത്.
Read also: കർഷകരെ ദുരിതത്തിലാക്കി വേനൽമഴ; ജില്ലയിൽ വ്യാപക കൃഷിനാശം