ബിഹാര്‍ : ബിഹാര്‍ നാളെ വീണ്ടും പോളിംഗ് ബൂത്തിലേക്ക്. തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ ബിഹാറില്‍ നടക്കും. 94 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. ഇതിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് 94 മണ്ഡലങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
എല്ലാ പാര്‍ട്ടികളും നിര്‍ണായകമായ വിധി പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. പിന്നോക്ക ന്യൂനപക്ഷ സ്വാധീനം കൂടുതലുള്ള മേഖലകളായ കിഷന്‍ ഗഞ്ച്, അരാരിയ, കതിഹാര്‍,പൂര്‍ണിയ എന്നീ ജില്ലകളിലാണ് വളരെയധികം ശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണം നടന്നത്. ഈ മണ്ഡലങ്ങളില്‍ എല്ലാം തന്നെ യുപിഎയും എന്‍ഡിഎയും കനത്ത മല്‍സരം ആയിരിക്കും കാഴ്‌ച വെക്കുക. ഇടത് പാര്‍ട്ടികളായ സിപിഐയും സിപിഐഎമ്മും മൽസരിക്കുന്ന മണ്ഡലങ്ങളിലും വോട്ടെടുപ്പ് ഈ ഘട്ടത്തില്‍ തന്നെയാണ്. അതിനാല്‍ തന്നെ അവര്‍ക്കും ഈ ഘട്ടം വളരെ നിര്‍ണായകമാണ്. ഒപ്പം തന്നെ എല്‍ജെപി 26 മണ്ഡലങ്ങളിലാണ് നാളെ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുക.
Read also : ഹിസ്ബുള്‍ മുജാഹിദീന്‍ ഓപ്പറേഷന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു