ഗുജറാത്ത് : സംസ്‌ഥാനത്ത് സിംഹത്തെ ഉപദ്രവിച്ച ഏഴ് പേർക്ക് തടവ് ശിക്ഷ വിധിച്ചു. ഗിർ സോംനാഥ് ജില്ലയിലെ കോടതിയാണ് പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചത്. ഗുജറാത്തിലെ ഗിർ വനത്തിലാണ് പെൺസിംഹത്തെ മൂന്ന് സഞ്ചാരികൾ അടക്കം 7 പേർ ചേർന്ന് ഉപദ്രവിച്ചത്. പ്രതികളിൽ ആറ് പേർക്ക് മൂന്ന് വർഷത്തെ തടവ് ശിക്ഷയും ഒരാൾക്ക് ഒരു വർഷത്തെ തടവ് ശിക്ഷയുമാണ് വിധിച്ചത്.
വന്യജീവി സംരക്ഷണ നിയമത്തിലെ 2(16 ബി), 9, 27 എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. തടവിന് പുറമേ പ്രതികള്‍ 10,000 രൂപവീതം പിഴ അടക്കാനും ലയണ്‍ വെല്‍ഫയര്‍ ഫണ്ടിലേക്ക് 35,000 രൂപ അടക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്. 2018ലാണ് 7 പേർ ചേർന്ന് സിംഹത്തെ ഉപദ്രവിച്ച സംഭവം ഉണ്ടായത്. തുടർന്ന് സിംഹത്തെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതിന് ശേഷം 2018 മെയ് മാസത്തിലാണ് പ്രതികളെ അറസ്‌റ്റ് ചെയ്യുന്നത്.
Read also : ആരാണ് ബിജെപിയെ വളർത്തിയതെന്ന് മുഖ്യമന്ത്രി പറയണം; രൂക്ഷ വിമർശനവുമായി മുല്ലപ്പള്ളി