ന്യൂഡെൽഹി: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ. സ്വർണക്കടത്ത് കേസിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ ദുരൂഹ മരണം സംബന്ധിച്ചുള്ള വാദങ്ങൾ ആർഎസ്എസും സിപിഎമ്മും തമ്മിലുള്ള രഹസ്യ ബന്ധം വെളിപ്പെടുത്തുന്നതാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.
മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സംയുക്‌തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ആരോപണങ്ങൾ ഉന്നയിച്ചത്.
സ്വർണക്കടത്ത് കേസിൽ ദുരൂഹമരണം ഉണ്ടായിട്ടുണ്ടെങ്കിൽ തുറന്ന് പറയാനുള്ള തന്റേടമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കാണിക്കേണ്ടതെന്ന് മുല്ലപ്പള്ളി പറഞ്ഞു. ബിജെപിയും സിപിഎമ്മും തമ്മിലുള്ള രഹസ്യ ബന്ധത്തിന്റെ പേരിൽ അത് ഒളിച്ചുവെക്കുന്നത് കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുന്നതാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
1980ൽ കൂത്തുപറമ്പിൽ നിന്ന് പിണറായി വിജയൻ ജയിച്ചത് ജനസംഘവുമായി കൈകോർത്താണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരിയുമായിട്ടുള്ള രഹസ്യബന്ധം ഈ നാട്ടിലെ ജനങ്ങൾക്ക് അറിയാം. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയുള്ള കോവളത്ത് സിപിഎമ്മിന്റെ ഓഫീസാണ് ബിജെപിയുടേതായി മാറിയത്. ആരാണ് ബിജെപിയെ വളർത്തിയതെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.
Read also: തൃണമൂൽ എംപി മഹുവ മൊയ്‌ത്രക്കെതിരെ അവകാശ ലംഘന നോട്ടീസ്