തൃശൂർ: ജില്ലയിൽ ഷിഗെല്ല ബാധ സ്‌ഥിരീകരിച്ചു. തൃശൂർ ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിലെ വിദ്യാർഥിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഹോസ്‌റ്റലിൽ താമസിക്കുന്ന വിദ്യാർഥിക്കാണ് രോഗബാധ കണ്ടെത്തിയത്.
ഷിഗെല്ല ബാക്‌ടീരിയകളിൽ നിന്നുള്ള അണുബാധയാണ് ഷിഗെല്ലോസിസ് രോഗം. കുടലുകളെ ബാധിക്കുമ്പോഴാണു പ്രശ്‌നമാകുന്നത്. രക്തം കലർന്ന വയറിളക്കം, പനി, വയറുവേദന, വയറു പൂർണമായി ഒഴിഞ്ഞിട്ടില്ലെന്ന തോന്നൽ എന്നിവയുണ്ടാകും. അണുബാധയുണ്ടായി 1-2 ദിവസത്തിനു ശേഷം ലക്ഷണങ്ങൾ കണ്ടുതുടങ്ങും. 7 ദിവസം വരെ തുടരും. മലവിസർജനം ഉൾപ്പടെ ശരിയാകാൻ സമയമെടുക്കും.
Most Read: മുഖ്യമന്ത്രിയുടെ വാക്കുകൾ പൂർണമായും വിശ്വസിക്കുന്നു; അതിജീവിത