മലപ്പുറത്തെ ഷിഗല്ല സംശയം; രോഗം വന്നത് വിനോദയാത്ര വഴിയാകാമെന്ന് ആരോഗ്യവകുപ്പ്

By Trainee Reporter, Malabar News
Shigella_Thrissur
Representational Image
Ajwa Travels

മലപ്പുറം: പുത്തനത്താണിയിൽ വയറിളക്കത്തെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ച ഏഴു വയസുകാരന് രോഗം വന്നത് വിനോദയാത്ര വഴിയാകാമെന്ന് ആരോഗ്യവകുപ്പ്. സംഭവത്തിൽ ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഇത് സംബന്ധിച്ച സൂചന ലഭിച്ചത്. കുട്ടിയുടെ ബന്ധുക്കൾ ഈ മാസം രണ്ടു മുതൽ അഞ്ചുവരെ കൊടെക്കനാൽ, മൂന്നാർ അടക്കമുള്ള സ്‌ഥലങ്ങളിൽ വിനോദയാത്ര പോയിരുന്നു. തിരിച്ചെത്തിയ ശേഷം വീട്ടിലെ അഞ്ചുപേർക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു.

പത്താം തീയതി മരിച്ച കുട്ടി ഈ വീട് സന്ദർശിച്ചിരുന്നു. ഈ സമയം കുട്ടിക്ക് രോഗം പകർന്നിട്ടുണ്ടാകുമെന്നാണ് ആരോഗ്യവകുപ്പ് സംശയിക്കുന്നത്. 13ന് കുട്ടിയും കുടുംബവും വയനാട്ടിൽ യാത്ര പോയിരുന്നു. തിരിച്ചെത്തിയപ്പോഴേക്കും അവശനായ കുട്ടിയെ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ആരോഗ്യനില മോശമായതോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് ദിവസമായി വെന്റിലേറ്ററിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. തുടർന്ന് ഷിഗല്ലയാണെന്ന് സംശയം തോന്നിയതിനെ തുടർന്ന് ആശുപത്രി അധികൃതർ കുട്ടിയുടെ സാമ്പിൾ പരിശോധനക്ക് അയക്കുകയായിരുന്നു.

ഫലം വന്നാൽ മാത്രമേ ഷിഗല്ല ആണോ അല്ലയോ എന്ന കാര്യം വ്യക്‌തമാവുകയുള്ളൂ. അതേസമയം, ജില്ലയിൽ ഷിഗല്ല ഇതുവരെ സ്‌ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ രേണുക അറിയിച്ചു. മരണപ്പെട്ട കുട്ടിയിൽ ഷിഗല്ലയുടെ എല്ലാം ലക്ഷണങ്ങളും കണ്ടതായി ഡോക്‌ടർമാർ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ജില്ലാതല ദ്രുത പ്രതികരണ സംഘം പ്രതിരോധ നടപടികൾ ഊർജിതമാക്കുകയും ഭക്ഷണ പാനീയങ്ങൾ വിൽക്കുന്നതും നിർമിക്കുന്നതുമായ സ്‌ഥാപനങ്ങളിൽ പരിശോധന നടത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന് നിർദ്ദേശം നൽകുകയും ചെയ്‌തിരുന്നു.

Most Read: കുഞ്ഞാലിക്കുട്ടിയുമായി ‘രഹസ്യ കൂടിക്കാഴ്‌ച’; അസ്വാഭാവികമായി ഒന്നുമില്ലെന്ന് കെടി ജലീൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE