കൊച്ചി: മെട്രോ തൂണിനുണ്ടായ ചെരിവ് കണ്ടെത്താൻ വിദ്ഗധ പരിശോധന തുടരുന്നു. പത്തടിപ്പാലത്തെ 347ആം നമ്പർ തൂണിന് സമീപത്തെ മണ്ണിന്റെ ഘടനയാണ് പ്രധാനമായും പരിശോധിക്കുന്നത്. കെഎംആർഎല്ലിന്റെയും ഈ ഭാഗത്തെ മെട്രോ പാത നിർമിച്ച കരാറുകാരായ എൽആന്റ്ടിയുടെയും സാങ്കേതിക വിദ്ഗധർ പരിശോധന നടത്തുന്നുണ്ട്. രണ്ടാഴ്‌ച മുൻപ് നടത്തിയ പതിവ് പരിശോധനക്കിടെയാണ് ചെരിവ് കണ്ടെത്തിയത്.
തകരാർ ഗുരുതരമല്ലാത്തതിനാൽ മെട്രോ സർവീസിന് നിലവിൽ തടസമില്ല. ഇവിടെ ഏതാനും ആഴ്‌ചകളായി 20 കിലോമീറ്റർ വേഗത്തിലാണ് ട്രെയിൻ ഓടുന്നത്. മണിക്കൂറിൽ 35 കിലോമീറ്ററാണ് ട്രെയിനിന്റെ സാധാരണ വേഗത. പാളം ഉറപ്പിച്ചിട്ടുള്ള കോൺക്രീറ്റ് ഭാഗത്തിന്റെ (വയഡക്‌ട്) ചെരിവാണെന്ന് ആദ്യം സംശയിച്ചെങ്കിലും അതല്ലെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.
Read Also: ഇടുക്കി പൊൻമുടിയിൽ കെഎസ്ഇബി പാട്ടത്തിന് നൽകിയത് റവന്യൂ പുറമ്പോക്ക് ഭൂമി